കാറ്റ്: വിവിധയിടങ്ങ‌ളിൽ മരം വീണ് നാശം
Thursday, August 22, 2024 3:47 AM IST
കൊച്ചി: ഇന്നു പുലർച്ചെ വീശിയടിച്ച കാറ്റിൽ പലയിടത്തും മരം വീണ് നാ‌ശനഷ്ടമുണ്ടായി. മരട്, നെട്ടൂർ, അരൂർ, ഏലൂർ എന്നിവിടങ്ങിൽ പലയിടത്തും മരം വീണ് വലിയ നാശനഷ്ടങ്ങളുണ്ടായി.

മരട്, നെട്ടൂർ പ്രദേശങ്ങളിൽ

കനത്ത കാറ്റിലും മഴയിലും മരട്, നെട്ടൂർ പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിൽ മരം വീണു. ഇന്നലെ പുലർച്ചെ 5.45 ഓടെ വീശിയടിച്ച കാറ്റിൽ മരട് 31-ാം ഡിവിഷനിൽ നെട്ടൂർ നോർത്ത് മസ്ജിദിന് സമീപം പിഡബ്ല്യുഡി റോഡിലേക്ക് മാവ് ഒടിഞ്ഞു വീണു.

ഡോ. പ്രവീണിന്‍റെ വീട്ടിൽ നിന്ന മാവാണ് ഒടിഞ്ഞു വീണത്. ഗതാഗത തടസമുണ്ടാകുന്ന രീതിയിൽ റോഡിലേക്ക് വീണ മരം തൃപ്പൂണിത്തുറയിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം മുറിച്ചുമാറ്റി. സമീപത്തെ ബിൽഡിംഗിന്‍റെ ഷീറ്റും മരം വീണ് തകർന്നു. ഒന്നാം ഡിവിഷനിൽ കുമാരപുരം ക്ഷേത്രത്തിന് എതിർവശത്തുള്ള റോഡിൽ വൈദ്യുതി ലൈനിലേയ്ക്ക് മരം ഒടിഞ്ഞ് വീണു.

28-ാം ഡിവിഷനിൽ ഓട്ടോ ഡ്രൈവറായ കണ്ണോത്ത് പരിസരത്ത് ചിറക്കപറമ്പിൽ യൂനസിന്‍റെ വീട്ടിൽ നിന്ന അടയ്ക്കമരം വൈദ്യുതി കമ്പിയിലേയ്ക്ക് ഒടിഞ്ഞു വീണു. വിവരമറിഞ്ഞ് പനങ്ങാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉദയംപേരൂർ പുന്നയ്ക്കാവെളിയിലും മരം വീണു. ഫയർ ഫോഴ്സ് എത്തി മുറിച്ചു മാറ്റി.


വരാപ്പുഴയിൽ

കനത്ത കാറ്റിലും മഴയിലും വരാപ്പുഴയിൽ റോഡിലേക്ക് മരം ഒടിഞ്ഞു വീണു. ഇന്നലെ പുലർച്ചെ അഞ്ചിനാണു ശക്തമായ കാറ്റ് വീശിയടിച്ചത്. ഇതോടെ മഹിളപ്പടി പാലത്തിനു സമീപം നിന്ന കൂറ്റൻ തേക്കാണു റോഡിലേക്കു വീണത്. ഇതോടെ വൈദ്യുതി ലൈൻ പൊട്ടുകയും പോസ്റ്റ് ഒടിയുകയും ചെയ്തു.

ഇതോടെ പുലർച്ചെ അഞ്ചു മുതൽ ഉച്ചയ്ക്കു 12 വരെ പ്രദേശത്തു വൈദ്യുതി ബന്ധം നിലച്ചു.സംഭവത്തെ തുടർന്നു കെഎസ്ഇബി അധികൃതർ പോസ്റ്റ് നന്നാക്കിയ ശേഷമാണു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ആലങ്ങാട് മേഖലയിലും പലയിടത്തും ശക്തമായ കാറ്റിനെത്തുടർന്നു മരക്കൊമ്പുകൾ ഒടിഞ്ഞു വീണിട്ടുണ്ട്.

അരൂരിൽ

അരൂർ പതിനേഴാം വാർഡിൽ പുറത്തുകാട് സലിമിന്‍റെ വീടിന് പുറത്തുള്ള വലിയൊരു പഞ്ഞിമരംഇന്ന് പുലർച്ചെ ആറോടെ കടപുഴകി വീണ് വീടിന് കാര്യമായ നാശനഷ്ടമുണ്ടായി. തല നാരിയിഴയ്ക്കാണ് അത്യാഹിതം ഒഴിവായത്. ആളപായമില്ല. അരൂർ പഞ്ചായത്തിന്‍റെ ലൈഫ് പദ്ധതിയിൽ പെടുത്തി പണിത വീടിനാണ് നാശനഷ്ടം ഉണ്ടായത്.