നോര്‍ത്തിലെ മൂന്നാം പ്ലാറ്റ്‌ഫോം കടലാസില്‍ തന്നെ
Friday, August 23, 2024 4:45 AM IST
എറണാകുളം ജംഗ്ഷന്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിന്‍റെ നീളം കൂട്ടാന്‍ നടപടി

കൊച്ചി: മൂന്നു വര്‍ഷത്തെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ജില്ലയിലെ ഏറ്റവും വലുതും പ്രധാന സ്റ്റേഷനുമായ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമിന്‍റെ നീളം കൂട്ടാന്‍ നടപടികളുമായി റെയില്‍വേ. 52 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തിരുവനന്തപുരം ഡിവിഷന്‍ കരാര്‍ ക്ഷണിച്ചിരിക്കുകയാണ്.

എട്ടുമാസംകൊണ്ട് പൂര്‍ത്തീകരിക്കുക‍യാണ് ലക്ഷ്യം. എന്നാല്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പുതിയൊരു പ്ലാറ്റ്‌ഫോം കൂടി വേണമെന്ന ദീര്‍ഘനാളായുള്ള ആവശ്യം ഇപ്പോഴും കടലാസില്‍ തന്നെയാണ്.

കോട്ടയംവഴി കടന്നുപോകുന്ന ട്രെയിനുകളുടെ ജില്ലയിലെ പ്രധാന സ്റ്റോപ്പാണ് ടൗണ്‍ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍. സൗത്ത്സ്റ്റേഷനിലേക്കുള്ള ട്രെയിനുകള്‍ കടന്നുപോകുന്നതും ഇതുവഴിയാണ്. ഏറെ ഗതാഗതത്തിരക്കുള്ള ഇവിടെ മൂന്നാമതൊരു പ്ലാറ്റ്‌ഫോംകൂടി വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

എന്നാല്‍ അക്കാര്യത്തില്‍ ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. നിലവിലുള്ള പാതയ്ക്ക് സമാന്തരമായി ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ വിഭാവനം ചെയ്തിട്ടുള്ള മൂന്നാംപാതയുടെ ഭാഗമായാകും നോര്‍ത്ത് സ്റ്റേഷനില്‍ പുതിയൊരു പ്ലാറ്റ്‌ഫോം കൂടി പരിഗണിക്കപ്പെടുക എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

അതിനു മുന്നോടിയായി മൂന്നാം പാതയ്ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. പ്രധാനകവാടത്തോടു ചേര്‍ന്ന് പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പണികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് സ്ഥലമേറ്റെടുക്കല്‍ ഉണ്ടാകില്ലെന്നും ഉറപ്പായി. രണ്ടാം പ്ലാറ്റ്‌ഫോമിന് പുറത്തായി ഇതിനു സ്ഥലം കണ്ടെത്തേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ അതിന് വര്‍ഷങ്ങളെടുക്കും.


പ്ലാറ്റ്‌ഫോമുകളുടെ സൗകര്യക്കുറവും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദിവസേന 30,000 ലേറെ യാത്രക്കാര്‍ വന്നുപോകുന്ന ഇവിടെ രണ്ടു പ്ലാറ്റ്‌ഫോമുകള്‍ക്കും ശരാശരി ആറു മീറ്റര്‍ മാത്രമാണ് വീതി. തിരക്കേറിയ സമയങ്ങളില്‍ തിക്കിത്തിരക്കി വേണം യാത്രക്കാര്‍ക്ക് പുറത്ത് കടക്കാന്‍. ഒന്നാം പ്ലാറ്റ്‌ഫോമിന്‍റെ വടക്കു ഭാഗത്ത് വീതി കൂട്ടുന്നതിനായി നല്‍കിയ പ്രൊപ്പോസലും വെളിച്ചം കണ്ടിട്ടില്ല.

അതേസമയം സൗത്ത് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആവശ്യമുള്ള വീതി ഉണ്ടെങ്കിലും നീളക്കുറവാണ് റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്ന പ്രധാനം പോരായ്മ. ആറു പ്ലാറ്റ്‌ഫോമുകളില്‍ 1, 3, 4 പ്ലാറ്റ്‌ഫോമുകളില്‍ മാത്രമാണ് 24 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താന്‍ കഴിയുന്നത്.

മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ക്ക് ആവശ്യത്തിന് നീളമില്ലാത്തതിനാല്‍ 24 കോച്ചുകളുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ പ്ലാറ്റ്‌ഫോം ഒഴിയുന്നത് വരെ ഔട്ടറില്‍ പിടിച്ചിടുന്നത് പതിവാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് രണ്ടാം പ്ലാറ്റ്‌ഫോം നീളം കൂട്ടുന്നതിന് തിരുവനന്തപുരം ഡിവിഷന്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.