കടകളിലെത്തി പണം തട്ടൽ തുടരുന്നു; നട്ടംതിരിഞ്ഞ് പോലീസ്
Friday, August 23, 2024 5:10 AM IST
പിറവം: വിവിധ സ്ഥലങ്ങളിലെത്തി പണം തട്ടുന്ന വിരുതൻ പിറവത്തുനിന്നും 2,000 രൂപ അപഹരിച്ചു. സമാന രീതിയിൽ തട്ടിപ്പ് ആവർത്തിച്ചിട്ടും വിരുതനെ പിടികൂടാനാകാതെ നട്ടംതിരിഞ്ഞ് പോലീസ്. തട്ടിപ്പുകാരന്‍റെ ചിത്രം സഹിതം പോലീസിൽ പരാതി നൽകിയിട്ടും, ഇയാൾ ഓരോ ദിവസവും പുതിയ മേഖലകൾ തെരഞ്ഞെടുത്ത് കബളിപ്പിക്കൽ തുടർന്നുകൊണ്ടിരിക്കയാണ്.

ത്രീ റോഡ് ജംഗ്ഷന് സമീപമുള്ള ആർകെജി പച്ചക്കറി കടയിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് സംഭവം അരങ്ങേറിയത്. ഇവിടെയെത്തിയ സുമുഖനായ യുവാവ് 12,000 ത്തോളം രൂപയുടെ വിവിധ പച്ചക്കറികൾ വാങ്ങാൻ ഓർഡർ നൽകി.

ഇത് എടുക്കുന്നതിനിടെ മറ്റൊരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനുണ്ടെന്നും, അവിടെ ഗൂഗിൾ പേ യില്ലാത്തതിനാൽ 2000 രൂപ തരണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ ഫോണിലൂടെ 2,000 രൂപ വാങ്ങി ഉടനെ വരാമെന്ന് പറയുന്നുണ്ടായിരുന്നു.


യുവാവിന്‍റെ സംശയം തോന്നാത്ത പെരുമാറ്റത്തെത്തുടർന്ന് കടയിലെ ജീവനക്കാരൻ പണം നൽകി. തുടർന്ന് ഇയാൾ മുങ്ങുകയുമായിരുന്നു. ഇതിന് തൊട്ടു മുമ്പ് ഇവരുടെ ഉടമസ്ഥതയിൽ മാർക്കറ്റിന് സമീപമുള്ള കോൾഡ് സ്റ്റോറേജിലും സമാന രീതിയിൽ തട്ടിപ്പിന് ശ്രമിച്ചെങ്കിലും ഇവിടെ പണം ഇല്ലാത്തതിനാൽ നടന്നില്ല.

കഴിഞ്ഞ ദിവസം ഇതേ രീതിയിൽ മുളന്തുരുത്തിയിലും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. മുളന്തുരുത്തി കരവട്ടെ കുരിശിന് സമീപമുള്ള പലചരക്കു കടയിലെ സ്ത്രീയെ കമ്പളപ്പിച്ചാണ് 2,000 രൂപ കവർന്നത്.

കൂടാതെ ഇയാൾ എറണാകുളം ഭാഗത്തുള്ള ചില ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വലിയ തുകയ്ക്കുള്ള വഴിപാടുകൾ എഴുതിച്ച ശേഷം മറ്റെന്തെങ്കിലും ആവശ്യം പറഞ്ഞ് ഒരുമിച്ച് ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞ് കുറച്ചു പണവും വാങ്ങി മുങ്ങുകയാണ് പതിവ്.