പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം: യുവാവ് അറസ്റ്റിൽ
Friday, August 23, 2024 1:28 AM IST
കോയമ്പത്തൂർ: ജോലി തട്ടിപ്പ് നടത്തിയതിനും നിയമവിരുദ്ധമായി പോലീസ് ഉപകരണങ്ങൾ കൈവശം വച്ചതിനും പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയതിനും ഒരാൾ അറസ്റ്റിൽ. മച്ചെഗൗണ്ടൻ പാളയം വിനു (34) എന്നയാളാണ് അറസ്റ്റിലായത്. മൂന്നുമാസം മുമ്പ് ഈച്ചനാരിക്ക് സമീപം വീരപതിരൻ എന്നയാൾ വീട് വാടകയ്‌ക്കെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആധാർ കാർഡിന്‍റെ പകർപ്പും സഹോദരൻ വിനുവിന്‍റെ പോലീസ് ഐഡി കാർഡും വീട്ടുടമ ദിനേശിന് നൽകി.

ദിവസങ്ങൾക്ക് മുമ്പ് വിനുവിനെ നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് ദിനേശ് കണ്ടുമുട്ടി. പോലീസ് പോസ്‌റ്റിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു മന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് വിനു പറഞ്ഞത്. ദിനേശിന്‍റെ ബന്ധുവായ ഹംസവേണിക്ക് 2 ലക്ഷം രൂപയ്ക്ക് സർക്കാർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് വിവരം ഇല്ലാതിരുന്നതിനെ തുടർന്ന് ദിനേശ് ഇവർ താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തിയപ്പോൾ വീട്ടിനുള്ളിൽ നിന്ന് കൈത്തോക്ക്, പോലീസ് ബാറ്റൺ, മെറ്റൽ ഡിറ്റക്ടർ, തമിഴ്നാട് പോലീസ് എന്ന് അച്ചടിച്ച ഐഡി കാർഡുകൾ എന്നിവ കണ്ടെത്തി. ഉടൻതന്നെ എല്ലാ സാധനങ്ങളും മധുക്കര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്വേഷണത്തിൽ വിനു നേരത്തെയും മേട്ടുപ്പാളയത്ത് സമാനമായ ജോലി തട്ടിപ്പ് നടത്തിയതിന് നിരീക്ഷണത്തിലാണെന്ന് വ്യക്തമായി. ഒളിവിൽ കഴിയുന്ന വീരപതിരന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.