റോഡ് കൈയേറി നിർമാണം: പ്രതിഷേധം ഉയരുന്നു
Friday, August 23, 2024 4:56 AM IST
മരട്: സ്വകാര്യ വ്യക്തി കുണ്ടന്നൂർ-ചിലവന്നൂർ റോഡ് കൈയേറി കാനയും സ്ലാബും റാമ്പും പണിതതിനെതിരേ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം വ്യാപകമായി. നഗരസഭാ സെക്രട്ടറിയും യുഡിഎഫ് ഭരണസമിതിയും കൈയേറ്റക്കാർക്ക് അനുകൂല നിലപാട് എടുക്കുകയാണെന്നുള്ള ആക്ഷേപവുമുണ്ട്.

ഇതേച്ചൊല്ലി എൽഡിഎഫിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മാർച്ചും ധർണയും സംഘടിപ്പിച്ചതിനെ തുടർന്ന് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ നിർമാണം പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനകം പൊളിച്ച് നീക്കുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു. നഗരസഭ നൽകിയ നോട്ടീസിന്‍റെ പകർപ്പ് കാണണമെന്നാവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവധിയിലാണന്ന് പറഞ്ഞ് ഒഴിഞ്ഞെന്നും എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു.


നോട്ടീസിന്‍റെ പകർപ്പിനായി നിർബന്ധിച്ചപ്പോൾ ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലായെന്നത് വ്യക്തമായെന്നും എൽഡിഎഫ് പറഞ്ഞു. കൈയേറ്റക്കാർക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും ഭരണ നേതൃത്വവുമാണ് മരട് നഗരസഭയിലെ ഭരണസമിതിയെന്നും കൈയേറ്റം നടത്തിയ സ്വകാര്യ വ്യക്തിക്ക് കോടതിയിൽ പോകാനുള്ള എല്ലാ അവസരവും ഒരുക്കി കൊടുക്കുകയാണ് നഗരസഭ ചെയ്തതെന്നും എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് സി.ആർ. ഷാനവാസ് ആരോപിച്ചു.