വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; രണ്ട് പേർക്കെതിരേ കേസ്
Friday, August 23, 2024 4:56 AM IST
തൃപ്പൂണിത്തുറ: ബിസിനസ് ആവശ്യത്തിനായി കോടികൾ നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാലടി സൗപർണിക വിജേന്ദ്രപുരി സ്വാമി, പെരുമ്പാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല 64ൽ രാഹുൽ, ആദിത്യ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശി ഹാൻസ് എന്ന വ്യവസായിയിൽ നിന്ന് 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.

98 കോടിയുടെ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് അതിന്‍റെ കാര്യങ്ങൾക്കായി പല തവണകളായി പണം തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.


ഇതേ രീതിയിൽ കൊല്ലം ചവറയിൽ റിട്ട. എസ്ഐയിൽ നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വാമിയെ തേടി ആശ്രമത്തിൽ പോലീസെത്തിയെങ്കിലും ആൾ മുങ്ങിയിരുന്നു.

ഈ സ്വാമി സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഹിൽപാലസ് സിഐ ആനന്ദ് ബാബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.