ഭീഷണി, അശ്ലീല ചിത്രങ്ങള്‍: ലോണ്‍ ആപ് കെണിയിൽ ആത്മഹത്യകൾ ആവർത്തിക്കുന്നു
Thursday, August 22, 2024 3:35 AM IST
കൊച്ചി: ഒരിടവേളയ്ക്കു ശേഷം ജില്ലയില്‍ ലോണ്‍ ആപ് ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനധികൃത ആപ്പുകളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം രണ്ടു കുട്ടികളടക്കം ഒരുകുടുംബത്തിലെ നാല് പേര്‍ കടമക്കുടിയില്‍ ഇത്തരം ആപ്പുകളുടെ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു.

സമാന രീതിയിലാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കാനിടയായ സംഭവവും. ലോണ്‍ എടുത്ത പണം തിരിച്ചടച്ച ശേഷവും ഭീഷണി സന്ദേശങ്ങള്‍ യുവതിയുടെ ഫോണിലേക്ക് എത്തിയിരുന്നു. ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ യുവതിയുടെയും ഭര്‍ത്താവിന്‍റെയും മൊബൈല്‍ ഫോണുകളിലേക്ക് അയച്ചിരുന്നു.

ദിവസവും നൂറുകണക്കിന് ആളുകളാണ് ഇത്തരത്തില്‍ ചതിയില്‍പ്പെടുന്നതും തട്ടിപ്പിനിരയാകുന്നതും. ഇരകളില്‍ പലരും ഭയം മൂലം പോലീസില്‍ പരാതി നല്‍കാറുമില്ല. അതുകൊണ്ടുതന്നെ ഇത്തരം കേസുകളുടെ കൃത്യമായ കണക്കുകള്‍ പോലീസിന്‍റെ പക്കലുമില്ല.

വായ്പ വേഗത്തില്‍ കിട്ടുമെന്നതിനാലാണ് ആളുകള്‍ കൂടുതലായും ഇത്തരം ആപ്പുകള്‍ തെരഞ്ഞെടുക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ലോണ്‍ ആപ്പുകളില്‍ ചുരുക്കം ചിലതൊഴിച്ചാല്‍ ഭൂരിഭാഗം ആപ്പുകള്‍ക്കും ആര്‍ബിഐയുടെ എന്‍ബിഎഫ്‌സി ലൈസന്‍സ് ഇല്ലാത്തവയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ ലോണ്‍ ലഭ്യമാക്കുന്ന ആപ്പുകളില്‍ കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. പല ആപ്പുകള്‍ക്ക് പിന്നിലും ഉത്തരേന്ത്യക്കാരാണ്. കൃത്യമായ വിവരങ്ങളൊന്നും തന്നെ ഇത്തരക്കാരെക്കുറിച്ച് ലഭ്യമല്ലാത്തതിനാല്‍ ചതിയില്‍പ്പെടുന്നവരെ സഹായിക്കാന്‍ പോലീസിനും കഴിയാത്ത അവസ്ഥയാണ്.


നേരത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങളും ഫോണ്‍ വിളികളും മാത്രമാണ് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോള്‍ വായ്പ എടുക്കുന്ന ആളിന്‍റെ നഗ്‌ന ചിത്രങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അടുത്തയിടെ എറണാകുളം സ്വദേശിയായ വീട്ടമ്മ മൊബൈല്‍ ആപ് വഴി 5,000 രൂപ ലോണെടുത്തു. ഒരുമാസ കാലാവധിക്കുള്ളില്‍ തിരിച്ചടച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആപ്പില്‍ നിന്ന് ഭീഷണിയെത്തി. പണം തിരിച്ചടച്ചില്ലെങ്കില്‍ നഗ്‌നചിത്രം പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്: വെബ്‌സൈറ്റില്‍ അറിയാം ഒറിജിനലിനെ

റിസര്‍വ് ബാങ്ക് പരിശോധിച്ച് അനുവാദം നല്‍കിയ ആപ്പുകളുടെ വിവരങ്ങള്‍ ബാങ്കിന്‍റെ വെബ് സൈറ്റില്‍ പരിശോധിക്കാം. ആപ് വഴി വായ്പ എടുക്കുന്നതിന് മുമ്പ് ആ ആപ്പിന് റിസര്‍വ് ബാങ്കിന്‍റെ അനുമതിയുണ്ടോ എന്ന് നിര്‍ബന്ധമായും നോക്കണം. അത്തരം ആപ്പുകള്‍ വഴി മാത്രമേ ഇടപാടു നടത്താവൂ.

വായ്പ ലഭിക്കാന്‍ അപേക്ഷകന് ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍, ഓരോ ആപ്പിനും എത്ര തുക വരെ വായ്പ നല്‍കാന്‍ കഴിയും, പലിശ ശതമാനം എത്ര വരെയാകാം, പലിശ കൂടാതെയുള്ള മറ്റു ഫീസുകളും ചാര്‍ജുകളും എങ്ങനെ ആയിരിക്കണം, എന്തെല്ലാം രേഖകളാണ് വായ്പ ലഭിക്കാന്‍ നല്‍കേണ്ടത് എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മനസിലാക്കി മാത്രം ആപ്പുകളില്‍ നിന്ന് വായ്പയെടുക്കമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.