കോണ്‍ഗ്രസ്-ലീഗ് ഭിന്നത വീണ്ടും മറനീക്കി
Thursday, August 22, 2024 11:49 PM IST
തൊടുപുഴ: മുസ്ലീം ലീഗ് കൗണ്‍സിലർമാരുടെ പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ എൽഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത വീണ്ടും മറനീക്കി പുറത്തു വന്നു. തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സനെതിരെയുള്ള അവിശ്വാസ ചർച്ചയിൽ നിന്നും യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മുസ്ലീംലീഗ് അംഗങ്ങൾ വിട്ടുനിന്നതോടെ കോണ്‍ഗ്രസുമായി സന്ധിയില്ലെന്ന് ഇവർ ഒരിക്കൽ കൂടി വ്യക്തമാക്കുകയായിരുന്നു. ബിജെപിയുടെയും എൽഡിഎഫിന്‍റെയും അംഗങ്ങൾക്ക് പുറമെ ലീഗിന്‍റെയും അംഗങ്ങൾ വിട്ടുനിന്നതോടെയാണ് ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളിയത്.

കൈക്കൂലിക്കേസിൽപ്പെട്ട മുൻ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചതിന് പിന്നാലെ ഓഗസ്റ്റ് എട്ടിനാണ് വൈസ് ചെയർപേഴ്സനെതിരെ യുഡിഎഫ് കൗണ്‍സിലർമാർ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. നിലവിൽ 34 അംഗങ്ങളുള്ള കൗണ്‍സിലിൽ അവിശ്വാസം ചർച്ച ചെയ്യണമെങ്കിൽ 18 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. 13 അംഗങ്ങളുള്ള യുഡിഎഫിന് ബിജെപിയുടെ പിന്തുണ കൂടി ലഭിച്ചാൽ മാത്രമാണ് ഇത് സാധ്യമാകുക. എന്നാൽ എട്ടു പേർ മാത്രം എത്തിയതോടെ വരണാധികാരി പ്രമേയം തള്ളിയതായി അറിയിക്കുകയായിരുന്നു.

കഴിഞ്ഞ 12ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർഥികളെ വീതം നിർത്തിയതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് ഭരണം കൈവിട്ടുപോയത്. മൂന്നു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്‍റെ അവസാനഘട്ടത്തിൽ യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി മുസ്ലീംലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തോടെയാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടിയത്. തുടർന്നു ദിവസങ്ങളോളം ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം വാക്പോര് തുടർന്നു. ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യുവും മുസ്ലീം ലീഗ് ജില്ലാ നേതൃത്വവും പരസ്പരം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ലീഗ് നേതൃത്വത്തിന്‍റെ വാദങ്ങളെ സി.പി.മാത്യു തള്ളിയതോടെ ഡിസിസി പ്രസിഡന്‍റിനെ മാറ്റാതെ ചർച്ചക്കില്ലെന്ന് മുസ്ലീം ലീഗും പ്രഖ്യാപിച്ചിരുന്നു.


യുഡിഎഫുമായി ഇനി സഹകരിക്കില്ലെന്ന് ലീഗും വ്യക്തമാക്കി. എന്നാൽ വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുമെന്നായിരുന്നു ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം.എ ഷുക്കൂർ അറിയിച്ചത്. എന്നാൽ ഇന്നലെ ഈ പ്രസ്താവനയും പാഴ്‌വാക്കായി മാറി.

പ്രശ്ന പരിഹാരത്തിന് യുഡിഎഫ് സംസ്ഥാനതലത്തിൽ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കോണ്‍ഗ്രസുമായുള്ള പടലപ്പിണക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ലീഗിന്‍റെ വിട്ടുനിൽക്കലിൽ നിന്ന് വ്യക്തമാകുന്നത്. പ്രശ്നപരിഹാരം നീണ്ടു പോകുന്നതിൽ യുഡിഎഫ് അണികൾക്കിടയിലും ശക്തമായ അമർഷമുണ്ട്.