വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പണം തട്ടുന്ന "വിരുതൻ' പിടിയിൽ
Friday, August 23, 2024 4:44 AM IST
കിഴക്കമ്പലം: വ്യാപാര സ്ഥാപനങ്ങളിൽ എത്തി ഉടമ പണം നൽകാൻ ഉണ്ടെന്നു പറഞ്ഞു പണം തട്ടുന്ന "വിരുതൻ' പിടിയിൽ. കോട്ടയം ചെറുവണ്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് കൈപ്പറ്റ ഭാഗത്ത് ആലും മുട്ടിൽ വീട്ടിൽ രാജേഷ് ജോർജി(51)നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പതിനാലിന് ഉച്ചയ്ക്ക് പട്ടിമറ്റത്തുള്ള വ്യാപാര സ്ഥാപനത്തിൽ എത്തി ഉടമയായ സുബി ഏലിയാസ് പണം നൽകാനുണ്ടെന്ന് ജോലിക്കാരിയോട് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് വിശ്വാസ യോഗ്യമായ രീതിയിൽ ഉടമയോട് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു.


ഇയാൾക്ക് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 13 സമാനമായ കേസുകൾ നിലവിലുണ്ട്. ചെറിയ തുകയായതിനാൽ പലരും കേസ് കൊടുക്കാറില്ല. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്ഐമാരായ ടി.എസ്. സനീഷ്, കെ.വി. നിസാർ, എഎസ്ഐ സൂര്യൻ ജോർജ്,

സീനിയർ സിപിഒമാരായ വർഗീസ് ടി. വേണാട്ട്, ഒ.എസ്. ബിബിൻരാജ്, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.