3.78 കോടി വാങ്ങി വഞ്ചിച്ചു; ദന്പതികൾക്കെതിരേ കേസ്
Friday, August 23, 2024 1:28 AM IST
കണ്ണൂർ: വാട്ടർമാൻ ‌ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് തുടങ്ങുന്ന വാട്ടർമാൻ ടൈൽസ് ട്രേഡിംഗ് ജിസിസിയിൽ പാർട്ണറും ഷെയർ ഹോൾഡറുമാക്കാമെന്ന് പറഞ്ഞ് മൂന്നേമുക്കാൽ കോടി തട്ടിയെടുത്തതായുള്ള പരാതിയിൽ രണ്ടുപേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

വാട്ടർമാൻ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ മുരളിദാസ് കുന്നിൻപുറത്തിന്‍റെ പരാതിയിൽ വാട്ടർമാൻ ടൈൽസ് ട്രേഡിംഗ് ജിസിസി ഡയറക്ടർമാരായ തളാപ്പ് സ്വദേശി അഖിലേഷ് പടിഞ്ഞാറ്, ഭാര്യ രചന എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വാട്ടർമാൻ ‌ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് വാട്ടർമാൻ ടൈൽസ് ട്രേയ്ഡിംഗ് ജിസിസി എന്ന ബിസിനസ് തുടങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞായിരുന്നു പ്രതികൾ മുരളിദാസിനെ സമീപിച്ചത്. ബിസിനസ് തുടങ്ങിയാൽ പാർട്ണറും ഷേയർഹോൾഡറുമാക്കുമെന്ന് പ്രതികൾ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് 2022 ൽ കണ്ണൂരിലെ ഒരു ഹോട്ടലിൽ വച്ച് ചർച്ച നടത്തി പേപ്പർ വർക്കുകൾക്കായി രണ്ടു ലക്ഷം രൂപ കൈപ്പറ്റി. തുടർന്ന് പലതവണകളായി യുഎസ് ഡോളറായി 3,78,87,178 രൂപ തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ടൈൽ കണ്ടെയ്നറുകളും വിദേശത്തേക്ക് അയപ്പിച്ച് തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. പണം തട്ടിയെടുത്ത് പ്രതികൾ വാട്ടർമാൻ ടൈൽസ് എഫ്സെഡ്സി എന്ന കമ്പനി തുടങ്ങി.