പൈപ്പ് ലൈൻ റോഡ് നവീകരണം; ദീപിക വാർത്ത മനുഷ്യവകാശ കമ്മീഷനിൽ ഹർജിയായി
Friday, August 23, 2024 4:56 AM IST
ആലുവ: ജില്ലാ പഞ്ചായത്തംഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ലാപ്സായ പൈപ്പ് ലൈൻ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യവകാശ കമ്മീഷനിൽ പരാതി. പൊതുപ്രവർത്തകനായ സനീഷ് കളപ്പുരയ്ക്കൽ ആണ് ഹർജിക്കാരൻ. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മനുഷ്യവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അറിയിച്ചു.

വിശാല കൊച്ചിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കൂറ്റൻ ഭൂഗർഭ പൈപ്പുകൾ കടന്നു പോകുന്ന റോഡാണ് പൈപ്പ് ലൈൻ റോഡ്. ദേശീയ പാതയ്ക്ക് സമാന്തരമായതിനാൽ കളമശേരി, കാക്കനാട്, തൃപ്പൂണിത്തുറ യാത്രക്കാർക്ക് ഏറെ അനുഗ്രഹമാണ്.

എന്നാൽ കഴിഞ്ഞ നാലു വർഷമായി ചൂർണിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന നിർമല സ്കൂൾ മുതൽ കുന്നത്തേരി വരെ വൻ കുഴികൾ നിറഞ്ഞ റോഡിലൂടെയാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്. ഈ മേഖല നന്നാക്കാൻ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ രണ്ട് വർഷം മുമ്പ് അനുവദിച്ചതാണ്.


എന്നാൽ താനറിയാതെയാണ് തുക അനുവദിച്ചതെന്ന് എടത്തല ഡിവിഷനംഗവും സിപിഐ പ്രതിനിധിയുമായ റൈജ അമീർ പരാതിപ്പെട്ടതോടെ തുക ലാപ്സായി പോകുകയായിരുന്നു. നിലവിൽ റോഡ് നന്നാക്കാൻ ഫണ്ട് ഇല്ലെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്.

പൈപ്പ് ലൈൻ റോഡ് തുടങ്ങുന്ന ആലുവ മുനിസിപ്പാലിറ്റി മേഖലയിൽ ആറ് മാസം മുമ്പേ ടൈൽ പാകി ഗതാഗത യോഗ്യമാക്കി. ചൂർണിക്കര പഞ്ചായത്തിന് ശേഷമുള്ള കളമശേരി വിടാക്കുഴ മേഖലയിലും റോഡ് നന്നാക്കി.