കൊച്ചി വിമാനത്താവളത്തിൽ 61 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
Thursday, May 30, 2024 5:12 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം മൂന്നുയാത്രക്കാരിൽ നിന്നായി 61 ലക്ഷം രൂപ വിലയുള്ള 900.20 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന യാത്രക്കാരിയിൽ നിന്നും 261.5 ഗ്രാം സ്വർണാഭരണങ്ങളാണ് പിടികൂടിയത്.

ഇവരിൽനിന്ന് രണ്ട് സ്വർണ ബിസ്കറ്റുകളും, ഒരു ബ്രേസ്‌ലെറ്റുമാണ് കണ്ടെടുത്തത്. ഇവ കാലിലെ സോക്സിനകത്താണ് ഒളിപ്പിച്ചിരുന്നത്. ടെർമിനൽ മാനേജർ അറിയിച്ചതനുസരിച്ചാണ് ഈ യാത്രക്കാരിയെ പരിശോധിച്ച് സ്വർണം കണ്ടെടുത്തത്. ഇവർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസിന് പിടികൊടുക്കാതെ ടാക്സി കാറിൽ പുറത്തേക്ക് പോയി.

ഇവരെ പിന്തുടർന്ന് മറ്റൊരു സംഘം സ്വർണം തട്ടിയെടുക്കാൻ മറ്റൊരു വാഹനത്തിൽ പിന്തുടർന്നു. തന്നെ മറ്റൊരു സംഘം പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ യുവതി കാർ തിരിച്ച് എയർപോർട്ടിലേക്ക് പോകാൻ ഡ്രൈവറോട് പറഞ്ഞു.

അവരിൽനിന്നും രക്ഷപ്പെടാൻ വേണ്ടി ഈ യുവതി തിരിച്ച് വിമാനത്താവളത്തിലേക്ക് വന്ന് ടെർമിനൽ മാനേജറുടെ മുറിയിൽ അഭയംതേടി. ഈ സമയത്താണ് ടെർമിനൽ മാനേജർ വിവരം കസ്റ്റംസിനെ അറിയിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥന്മാർ വന്ന് ഇവരിൽ നിന്നും സ്വർണം പിടികൂടുകയായിരുന്നു.


ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന മറ്റൊരു യാത്രക്കാരനിൽ നിന്നും 219.9 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചത്. ഒരു സ്വർണമാലയും രണ്ട് കോയിനുമാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഇയാൾ സ്വർണം പഴ്സിനകത്താണ് ഒടുപ്പിച്ചിരുന്നത്. രണ്ട് യാത്രക്കാരുടെ പേരിലും ഇന്ത്യൻ കസ്റ്റംസ് ആക്ട് അനുസരിച്ച് കേസെടുത്ത് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

ദോഹയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ വന്ന കണ്ണൂർ സ്വദേശിയിൽ നിന്നും 340.15 ഗ്രാം തൂക്കമുള്ള സ്വർണമാണ് പിടി കൂടിയത്. ഇതിന് വിപണിയിൽ 23 ലക്ഷം രൂപ വിലയുണ്ട്. രണ്ട് സ്വർണമാലകളും, ഒരു മാലയുടെ കഷണവുമാണ് പിടിച്ചത്. ഹാൻഡ് ബാഗിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണ് ഈ യാത്രക്കാരനെ ഇന്‍റലിജൻസ് വിഭാഗം പിടിച്ച് വിശദമായ പരിശോധന നടത്തിയത്. ഇയാളുടെ പേരിൽ ഇന്ത്യൻ കസ്റ്റംസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്.