ഹാങ്ങിംഗ് ഫെൻസിംഗ് മറികടന്ന് മുട്ടത്തുപാറയിൽ കാട്ടാനയിറങ്ങി
Tuesday, May 28, 2024 7:41 AM IST
കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ ഹാങ്ങിംഗ് ഫെൻസിംഗ് മറികടന്ന് കാട്ടാനയിറങ്ങി. കോട്ടപ്പടി പഞ്ചായത്തിലെ വനാതിർത്തിയിൽ ലക്ഷകണക്കിന് രൂപ ചെലവഴിച്ചാണ് അടുത്തകാലത്ത് ഫെൻസിംഗ് സ്ഥാപിച്ചത്. കാട്ടാനകളെ പ്രതിരോധിക്കാൻ കൂടുതൽ ഫലപ്രദമെന്ന് കണ്ട് ഹാങ്ങിംഗ് ഫെൻസിംഗാണ് സ്ഥാപിച്ചത്. ഇതിനെ മറികടന്ന് ആനകൾ ജനവാസ മേഖലയിലെത്തില്ലെന്നായിരുന്നു പ്രതീക്ഷ. ഹാങ്ങിംഗ് ഫെൻസിഗും അനായാസം ആനകൾ മറികടക്കുകയാണ്.

കഴിഞ്ഞദിവസം മുട്ടത്തുപാറ ഭാഗത്താണ് ആന പുതിയ ഫെൻസിംഗ് തകർത്തത്. വിവിധ കൃഷിയിടങ്ങളിൽ കയറി കൃഷിനാശവും വരുത്തിയാണ് ആന മടങ്ങിയത്. ഒരു മാസം മുന്പ് പ്ലാച്ചേരിയിലെ കിണറിൽവീണ അതേ കൊന്പനാണ് ഹാങ്ങിംഗ് ഫെൻസിംഗ് തകർത്ത് കൃഷിയിടങ്ങളിലെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. സമീപവാസികളാണ് ആനയെ തിരിച്ചറിഞ്ഞത്.


കിണറ്റിൽ വീണപ്പോഴുണ്ടായ പരിക്ക് ഇപ്പോഴും ആനയുടെ പുറത്ത് വ്യക്തമായി കാണാൻ കഴിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. ആനയെ മയക്കുവെടിവച്ച് പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചാണ് വനംവകുപ്പ്, ആനയെ സമീപത്തെ പ്ലാന്‍റേഷനിലേക്ക് പോകാൻ അനുവദിച്ചത്. അതിനു ശേഷം പലതവണ ഇതേ ആന ജനവാസമേഖലകളിലെത്തിയിട്ടുണ്ട്.