വൈദ്യുതി വകുപ്പിന്‍റെ നിലംപൊത്താറായ ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കണമെന്ന്
Monday, May 20, 2024 4:49 AM IST
കോതമംഗലം: കുട്ടമ്പുഴയിൽ നവീകരണമില്ലാതെ നിലംപൊത്താറായ വൈദ്യുതി വകുപ്പിന്‍റെ കോർട്ടേഴ്സുകൾ പൊളിച്ച് നീക്കണമെന്ന് ആവശ്യം. കുട്ടമ്പുഴ ഗവ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫീസ്, സർക്കിൾ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസ് എന്നിവയുടെ സമീപത്തുള്ള ക്വാർട്ടേഴ്സ് കാലങ്ങളായി നവീകരണമില്ലാതെ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ആവാസകേന്ദ്രമായിരിക്കുകയാണ്.

പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്കായി റവന്യൂ വകുപ്പിൽനിന്ന് 1980 ൽ കെഎസ്ഇബി ഏറ്റെടുത്തതാണ് കുട്ടമ്പുഴയിൽ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലം. പൂയംകുട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ഉദ്യോഗസ്ഥരെ താമസിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് ക്വാർട്ടേഴ്സ് പണിതത്.

എന്നാൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച് പോയെങ്കിലും അതിനായി പണികഴിപ്പിച്ചിരുന്ന ക്വാർട്ടേഴ്സ്കളും സ്ഥലവും ഇപ്പോഴും കെഎസ്ഇബിയുടെ കൈവശമാണിരിക്കുന്നത്.


1992 ൽ പൂയംകുട്ടി പദ്ധതി പൂർണമായും ഉപേക്ഷിച്ചതോടെ കെഎസ്ഇബി ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായി. ഇതോടെ കെട്ടിടങ്ങളും കാടുകയറി നശിച്ചു. ഇവിടെ 20 ഓളം ക്വാർട്ടേഴ്സുകളാണ് ഉള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും നശിച്ച് നിലംപൊത്താറായ നിലയിലാണ്.

പകലുപോലും വന്യമൃഗങ്ങളും, സാമൂഹ്യവിരുദ്ധരും പതിയിരിക്കുന്ന ക്വാർട്ടേസുകൾ പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും, അനുകൂല തീരുമാനം ഉണ്ടായില്ലങ്കിൽ നിയമ നടപടികളിലേക്ക് കടക്കുമെന്നും കിഫ ജില്ലാ കമ്മിറ്റിയംഗം ബിനു വത്സൻ അറിയിച്ചു.