പ്ലാസ്റ്റിക് കന്പനിയിൽ തീപിടിത്തം, കോടികളുടെ നഷ്ടം
Wednesday, April 10, 2024 4:27 AM IST
പെരുമ്പാവൂർ: ചേലാമറ്റത്തെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം. പുലർച്ചെ രണ്ടോടെയായിരുന്നു തീപിടിത്തം. രാവിലെ എട്ടോടെയാണ് തീ പൂർണമായും അണയ്ക്കാനായത്.

പ്ലാസ്റ്റിക് കസേര നിർമാണ കമ്പനിയുടെ ഏകദേശം 3000 ചതുരശ്രയടി വിസ്തീർണമുള്ള ഗോഡൗണിലുണ്ടായ കസേരകളാണ് തീപിടിത്തത്തിൽ കത്തിയത്. ഗോഡൗൺ പൂർണമായും കത്തി.

സമീപത്തുണ്ടായിരുന്ന മുന്നു ലോറികളുടെ എൻജിനുൾപ്പെടെ മുൻഭാഗവും കത്തിനശിച്ചു. പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ, മൂവാറ്റുപുഴ എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് എട്ട് യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്.


അഗ്നിരക്ഷാ സംഘം ഉടൻ എത്തിയതിനാൽ ചുറ്റുമുണ്ടായിരുന്ന മൂന്ന് ഗോഡൗണിലേക്ക് തീ പടരുന്നതും നിയന്ത്രിക്കാനായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

ചേലാമറ്റം വെള്ളിമറ്റം ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കമ്പനി. നഷ്ടം കണക്കാക്കിയിട്ടില്ല. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ്, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ബി.സി. ജോഷി എന്നിവരാണ് നേതൃത്വം നൽകിയത്.