പൊക്കാളിപ്പാടം നികത്തി റിസോർട്ട് നിർമാണമെന്ന് പരാതി
Monday, February 12, 2024 4:06 AM IST
കോട്ടുവള്ളി: പൊക്കാളിപ്പാടം നികത്തി അനധികൃതമായി റിസോർട്ട് നിർമിച്ചെന്ന് ആക്ഷേപം. കോട്ടുവള്ളി പഞ്ചായത്ത് വാർഡ് 19ൽ തൃക്കപുരം എസ്എൻഡിപി മരണ സഹായ ഓഫീസിന് പടിഞ്ഞാറ് കാട്ടുതോട് ചെമ്മീൻ കെട്ടിന്‍റെ കിഴക്കുഭാഗത്താണ് സംഭവം.

പഞ്ചായത്തിന്‍റെ അനുമതിയില്ലാത്ത നിർമാണമായതിനാൽ കെട്ടിട നമ്പർ റിസോർട്ടിന് ലഭിച്ചിട്ടില്ല. അനധികൃത നിർമാണങ്ങളും നിലംനികത്തലും ഇവിടെ നടക്കുന്നതായി കൃഷി ഓഫീസർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള പൊക്കാളി പാടശേഖരങ്ങളിലാണ് നിയമം ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.നാല് മാസങ്ങൾക്ക് മുമ്പ് ഇവിടെ നിലം നികത്തൽ തുടങ്ങിയ ഘട്ടത്തിൽ കെഎസ്കെടിയുവിന്‍റെ നേതൃത്വത്തിൽ സമരം നടത്തുകയും നിലം നികത്താനായി കൊണ്ടുവന്ന യന്ത്രങ്ങൾ ഉദ്യോഗസ്ഥരെത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ബാഹ്യശക്തികളുടെ ഇടപെടലിലാണ് ഇവിടെ റിസോർട്ടിന്‍റെ നിർമാണം ഇവിടെ പൂർത്തിയായത്. ഇപ്പോൾ ഈ റിസോർട്ടിലേക്ക് വാഹനങ്ങൾ എത്തുന്നതിനായി ഇതിന് എതിർഭാഗത്ത് ഇവരുടെ തന്നെ ഉടമസ്ഥയിലുള്ള പൊക്കാളിപ്പാടം വീണ്ടും നികത്താനാണ് നീക്കം.


കറങ്ങുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാടത്തിന്‍റെ വരമ്പിന് വീതി കൂട്ടുന്നതായി കോട്ടുവള്ളി കൃഷി ഓഫീസറുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് ഇവർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയാലാക്കണമെന്ന് കൃഷി ഓഫീസർ ഫോർട്ട് കൊച്ചി ആർഡിഒക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിട്ടും ഇപ്പോഴും നിലംനികത്തൽ സുഗമമായി നടക്കുകയാണ്. പൊക്കാളി കൃഷിയേയും പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭൂവുടമകൾ അവസാനിപ്പിക്കണമെന്ന് വാർഡ് വികസന സമിതി കൺവീനർ കെ.കെ. സതീശൻ ആവശ്യപ്പെട്ടു.