കാഞ്ഞിരപ്പള്ളി - മണിമല റോഡിലെ യാത്ര നടുവൊടിക്കും
Wednesday, July 10, 2024 10:29 PM IST
കാഞ്ഞിരപ്പള്ളി: കനത്ത മഴയില്‍ വെള്ളം കയറിയും ടാറിംഗ് തകര്‍ന്നും ഗർത്തങ്ങൾ രൂപപ്പെട്ടും തകര്‍ന്ന കാഞ്ഞിരപ്പള്ളി - മണിമല റോഡിലെ യാത്ര നാട്ടുകാരുടെ നടുവൊടിക്കും. കനത്ത മഴയെത്തുടര്‍ന്നു പലയിടത്തെയും നേരത്തെയുണ്ടായിരുന്ന കുഴികള്‍ വലുതായ നിലയിലാണ്. വെള്ളക്കെട്ടിനൊപ്പം കുഴികള്‍ കൂടിയായതോടെ മണിമല റോഡിലെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

അന്പതിലധികം
കുഴികൾ

കുരിശുകവല മുതല്‍ മണ്ണാറക്കയംവരെ മണിമല റോഡിന്‍റെ പല ഭാഗങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി - മണിമല റോഡില്‍ പഴയിടം വരെയുള്ള എട്ടു കിലോമീറ്ററില്‍ അന്പതിലധികം കുഴികളാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ തകര്‍ന്നു കിടക്കുന്ന റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു.

മണ്ണാറക്കത്തിനും കുരിശുകവലയ്ക്കും ഇടയില്‍ കുന്നുംഭാഗം - ടിബി റോഡിലേക്ക് തിരിയുന്ന സ്ഥലത്ത് രൂപപ്പെട്ടിരിക്കുന്ന കുഴി പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നു.

കലുങ്കിനോട് ചേര്‍ന്നു വെള്ളം ഒഴുകിയെത്തുന്ന ഇവിടെയുള്ള റോഡിലെ കുഴി ഓരോ ദിവസവും വലുതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്ന സ്ഥിതിയുമുണ്ട്.

വെള്ളക്കെട്ടും
അപകടവും

മഴ സമയത്ത് കുഴിയില്‍ വെള്ളം നിറയുകയും കുഴിയുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കുഴികണ്ട് വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടുന്നതും അപകടങ്ങള്‍ക്കിടയാക്കും. മഴ പെയ്യുമ്പോഴടക്കം റോഡിലൂടെ വെള്ളം പരന്നൊഴുകുന്നതാണ് കുഴി ഓരോ ദിവസവും വലുതാകാന്‍ കാരണം. കുഴികള്‍ക്കു പുറമെ മണിമല റോഡില്‍ പലയിടത്തും വെള്ളക്കെട്ടും സ്ഥിരമാണ്.

ചേനപ്പാടി, വിഴിക്കത്തോട്, മണിമല, മുക്കട, റാന്നി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നതിനായി ഉപയോഗിക്കുന്ന ഈ റോഡ് നവീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.