ജൽ ജീവൻ പ്രവൃത്തികൾ വേഗത്തിലാക്കണം: ജില്ലാ വികസന സമിതി യോഗം
Sunday, July 28, 2024 7:11 AM IST
കോട്ടയം: ജലജീവൻ മിഷൻ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും വൈകുന്നതുമൂലം റോഡ് നവീകരണപ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ വികസനസമിതി യോഗം.

ജലജീവൻ മിഷൻ കരാറുകാരും വാട്ടർ അഥോറിട്ടിയുമായും ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചർച്ച നടത്തണമെന്നും ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ യോഗം ചേർന്നു പുരോഗതി വിലയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ടു കെഎസ്ഇബി ട്രാൻസ്‌ഫോർമർ മാറ്റം പൂർത്തിയാക്കിയെന്നും ഭൂഗർഭ കേബിളുകൾ പത്തുദിവസത്തിനുള്ളിൽ മാറ്റുന്നത് പൂർത്തിയാക്കുമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിനെ കെഎസ്ഇബി അറിയിച്ചു.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അത്തരത്തിലുള്ള ക്വാറികളുടെ കണക്കെടുപ്പു നടത്താൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനു നിർദേശം നൽകി. ഫുട്പാത്തുകൾ കൈയേറി അനധികൃത കച്ചവടം നടത്തുന്നവർക്കെതിരേ നടപടികൾ ശക്തമാക്കാനും ബോർഡുകൾ സ്ഥാപിക്കാനും പൊതുമരാമത്തു വകുപ്പിന് ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി.

ദേശീയപാത 183ന്‍റെ ഭാഗമായുള്ള കോട്ടയം- മുണ്ടക്കയം ഭാഗം നാലുവരി പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഡോ. എൻ. ജയരാജിനെ ദേശീയപാത വിഭാഗം അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തൻകാല, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.