റബര്‍ ഇറക്കുമതിക്കു വ്യവസായികളുടെ സമ്മര്‍ദം
Sunday, July 28, 2024 4:41 AM IST
കോട്ടയം: ആഭ്യന്തര വിപണിയിലെ റബര്‍ ക്ഷാമത്തെത്തുടര്‍ന്ന് നികുതിരഹിതമായി റബര്‍ ഇറക്കുമതിക്ക് അനുമതി ആവശ്യപ്പെട്ട് ടയര്‍ വ്യവസായികള്‍ റബര്‍ ബോര്‍ഡിലും വാണിജ്യമന്ത്രാലയത്തിലും സമ്മര്‍ദം ശക്തമാക്കി. രണ്ടു ലക്ഷം ടണ്ണിന്‍റെ കുറവുണ്ടെന്നും അത്രയും റബര്‍ നികുതിയില്ലാതെ ഇറക്കാന്‍ അനുവദിക്കണമെന്നും ഇറക്കുമതിക്ക് റബര്‍ ബോര്‍ഡ് നല്‍കുന്ന എന്‍ഒസി ഒഴിവാക്കണമെന്നുമാണ് വ്യവസായികളുടെ ഡിമാന്‍ഡ്. ചെന്നൈ, നവസേന തുറമുഖങ്ങളിലൂടെയാണ് ഇറക്കുമതിക്ക് അനുമതി. എന്നാല്‍ എല്ലാ തുറമുഖങ്ങളും തുറന്നു നല്‍കണമെന്നാണ് ടയര്‍ വ്യവസായികളുടെ ആവശ്യം.

അതേസമയം, ചരക്കുകപ്പലുകളുടെ ക്ഷാമം കുറഞ്ഞതോടെ ബ്ലോക്ക് റബര്‍ ഇറക്കുമതിക്കുള്ള നീക്കത്തിലാണ് വ്യവസായികള്‍. വിദേശത്ത് ബ്ലോക്ക് റബറിന് വില 140 രൂപയാണ്. ആഭ്യന്തര വിപണിയില്‍ 210 രൂപ. 25 ശതമാനം നികുതിയും കപ്പല്‍വാടകയും കണക്കാക്കിയാലും ഒരു കിലോ റബര്‍ 200 രൂപയ്ക്ക് എത്തിക്കാനാകും.

ടയര്‍ ഉത്പാദനത്തില്‍ വ്യവസായികള്‍ക്ക് ഷീറ്റ് റബര്‍ നിര്‍ബന്ധമില്ല. ബ്ലോക്ക് റബറും കോമ്പൗണ്ട് റബറും ഉപയോഗിച്ച് ടയര്‍ നിര്‍മിക്കാം. ഇന്ത്യന്‍ ടയറുകള്‍ക്ക് വിദേശത്ത് ഡിമാന്‍ഡും വില്‍പനയും വര്‍ധിച്ചിരിക്കെ പരമാവധി റബര്‍ സ്റ്റോക്ക് ചെയ്യാനാണ് വ്യവസായികളുടെ നീക്കം.
നാലു ദിവസമായി തെക്കന്‍കേരളത്തില്‍ മഴയുടെ തീവ്രത കുറവായതിനാല്‍ ടാപ്പിംഗ് വര്‍ധിച്ചിട്ടുണ്ട്. വില വര്‍ധിച്ചതോടെ ഏറെപ്പേരും മഴമറ ഇടുകയും ടാപ്പിംഗ് ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു.

ഇന്നലെ റബര്‍ ബോര്‍ഡ് വില 219 രൂപയായി വര്‍ധിച്ചു. വ്യാപാരികള്‍ 222 രൂപയ്ക്ക് വരെ ഷീറ്റ് വാങ്ങി. 225 രൂപയ്ക്ക് കമ്പനികള്‍ വ്യാപാരികളില്‍നിന്ന് ചരക്ക് വാങ്ങുകയും ചെയ്തു.

ബജറ്റിലെ 500 കോടി റബര്‍കൃഷി സഹായമായി നല്‍കണം

കോട്ടയം: റബര്‍ ഷീറ്റ് കിലോയ്ക്ക് 180 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതിയില്‍ ഇക്കൊല്ലം സംസ്ഥാന സര്‍ക്കാരിന് നയാ പൈസ മുടക്കു വരില്ല. ഏപ്രില്‍ മുതല്‍ വില 180 രൂപയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബജറ്റില്‍ വകയിരുത്തിയ 500 കോടി രൂപ മറ്റ് സബ്‌സിഡികളായി വിനിയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നു.

സംസ്‌കരണ ചെലവ് വര്‍ധിച്ചതിനാല്‍ ഏറെ കര്‍ഷകരും ഷീറ്റ് ഒഴിവാക്കി ലാറ്റക്‌സ് വില്‍ക്കുന്നു. നിലവില്‍ രണ്ടു ലക്ഷം ടണ്‍ ഷീറ്റിന്‍റെ കുറവ് ആഭ്യന്തര വിപണിയിലുണ്ടെന്ന് വ്യവസായികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച ഗ്രേഡ് ഷീറ്റ് തയാറാക്കുന്ന കര്‍ഷകര്‍ക്ക് കിലോയ്ക്ക് 25 രൂപ വീതം ഇന്‍സെന്‍റീവ് നല്‍കിയാല്‍ ഉത്പാദനം വര്‍ധിക്കും. ഏറെപ്പേരും മഴമറ വച്ച് ടാപ്പിംഗ് പുനരാരംഭിക്കും. പുകപ്പുര നിര്‍മാണം, മഴമറ, വളം, കാടുവെട്ട്, തുരിശടി എന്നിവയ്ക്കും സബ്‌സിഡി നല്‍കണം. ഓരോ വര്‍ഷവും കാടുവെട്ടി മഴമറ വയ്ക്കാനും വളമിടാനും ഏക്കറിന് അര ലക്ഷം രൂപയോളം ചെലവുണ്ട്.

സര്‍ക്കാര്‍ വകയിരുത്തിയ 500 കോടിയില്‍ ഒരു വിഹിതം ആര്‍പിഎസുകള്‍ക്ക് പുകപ്പുരയും ഗോഡൗണും നിര്‍മിക്കാനും വിനിയോഗിക്കാം. മുന്‍പ് നിരവധി ആര്‍പിഎസുകള്‍ കര്‍ഷകരില്‍നിന്ന് ലാറ്റക്‌സ് സംഭരിച്ച് ഏറ്റവും മുന്തിയ ഗ്രേഡ് ഷീറ്റ് ഉത്പാദിപ്പിച്ചിരുന്നു. റബര്‍ ബോര്‍ഡിന്‍റെ സാമ്പത്തിക സഹായം നിലച്ചതോടെ ആര്‍പിഎസുകളുടെ ഷീറ്റ് സംസ്‌കരണവും നിലച്ചു.