ഒറ്റ മഴയിൽ വെള്ളക്കെട്ടിലായി ദേശീയപാത
Sunday, July 28, 2024 11:51 PM IST
അമ്പലപ്പുഴ: കഴിഞ്ഞ രാത്രിയിലെ ഒറ്റ മഴയില്‍ വെള്ളക്കെട്ടിലായി ദേശീയ പാത. വണ്ടാനം മെഡിക്കല്‍ കോളജിന്‍റെ മുന്നിലെ വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയപാതയുടെ കിഴക്കുവശം ചേര്‍ന്ന് പോകുന്ന വാഹനങ്ങളുടെ പകുതിയും വെള്ളത്തിനടിയിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളക്കെട്ട് അറിയാതെ രാത്രികാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്.

ദേശീയപാത നിര്‍മാണം നടക്കുന്നതിന്‍റെ ഭാഗമായാണ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുന്നത്. ഇതുകൂടാതെ തോട്ടപ്പള്ളിക്കും കളര്‍കോടിനും ഇടയില്‍ നിരവധി കുഴികളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.

അമ്പലപ്പുഴ കച്ചേരി ജംഗ്ഷനില്‍ തിരുവല്ല ഭാഗത്തേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്ത് മാസങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ഇതുവഴി പോകുന്നുണ്ട്.

ഇരുചക്രവാഹനങ്ങളാണ് പലപ്പോഴും കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക്കിന് തെക്കുവശവും ദേശീയ പാതയിലെ വെള്ളക്കെട്ട് മരണക്കെണിയാണ്. റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ദിശതെറ്റി ഓടുന്നതും ട്രാഫിക് നിയന്ത്രണം ഇല്ലാത്തതും രാപകല്‍ ഭേദമന്യേ ദുരന്തം വിളിച്ചുവരുത്തും.

ദേശീയപാതയോരത്തെ വെള്ളക്കെട്ടിനു പരിഹാരം കണ്ടില്ലെങ്കില്‍ മഴ കനത്താല്‍ വന്‍ ദുരന്തമായിരിക്കും ആവര്‍ത്തിക്കുന്നത്.