ദേശീയപാത വാണിയംപാറയിൽ പാറ പൊട്ടിച്ചതിനെ തുടർന്ന് പള്ളി സെമിത്തേരിയുടെ മതിൽ തകർന്നു
Monday, July 29, 2024 1:40 AM IST
വടക്കഞ്ചേരി: ദേശീയപാതയിൽ വാണിയംപാറ ഭാഗത്ത് പാറ പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ പള്ളി സെമിത്തേരിയുടെ മതിൽ തകർന്നു. സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയുടെ മതിലാണ് തകർന്നത്.

ദേശീയപാത വികസനത്തിന്‍റെ തുടർ പ്രവൃത്തികളുടെ ഭാഗമായിട്ടായിരുന്നു പാറ പൊട്ടിച്ചത്.
ഉഗ്രസ്ഫോടനത്തോടെ പാറ പൊട്ടിച്ചപ്പോൾ മതിലിൽ വിള്ളൽ രൂപപ്പെട്ട് പിന്നീട് തകർന്നു വീഴുകയായിരുന്നു. പള്ളിയുടെ ചുമരുകൾക്കും പല ഭാഗത്തും വിള്ളലുകളുണ്ട്.

മുകളിലെ വിള്ളിലുകളിലൂടെ ചോർച്ചയുണ്ടെന്നും പള്ളി അധികൃതർ പറഞ്ഞു.
റോഡ് വശത്തുനിന്നു അശാസ്ത്രീയമായി മണ്ണെടുക്കുന്നതു മൂലം പള്ളിപറമ്പിലെ വലിയ തെങ്ങുകളും അപകട ഭീഷണിയിലാണ്. ഏതുസമയവും തെങ്ങുകൾ റോഡിലേക്ക് വീഴാമെന്ന സ്ഥിതിയിലാണിപ്പോൾ.

ഇവിടെ ഉറപ്പേറിയ സംരക്ഷണഭിത്തി അടിയന്തരമായി നിർമിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് ഇടവക സമൂഹത്തിന്‍റെ നേതൃത്വത്തിൽ വാണിയംപാറയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും.
70 അടി നീളത്തിലും 30 അടി ഉയരത്തിലും സംരക്ഷണഭിത്തി വേണമെന്നാണ് ആവശ്യം. കെട്ടിടങ്ങളുടെ കേടുപാടുകൾക്ക് നഷ്ടപരിഹാരവും വേണം.

പാതയുടെ മറുഭാഗത്ത് വാണിയംപാറ എസ്റ്റേറ്റിലും മണ്ണിടിയുന്ന അപകട ഭീഷണിയുണ്ട്.
ഇവിടെ തോന്നും മട്ടിൽ മണ്ണ് എടുത്ത് ഏത് സമയവും മണ്ണിടിയുന്ന സ്ഥിതിയാണ്. സർവീസ് റോഡിലേക്കാണ് മണ്ണ് വീഴുന്നത്. ഇത് വാഹനങ്ങൾക്കും അപകട ഭീഷണിയാണ്.