മുണ്ടക്കയം പഞ്ചായത്തിനെതിരേയുള്ള സമരം രാഷ്‌ട്രീയപ്രേരിതമെന്ന്
Sunday, July 28, 2024 4:40 AM IST
മുണ്ടക്കയം: പഞ്ചായത്തിനെതിരേ കോൺഗ്രസ്‌ നടത്തുന്ന സമരം തികച്ചും രാഷ്‌ട്രീയപ്രേരിതമാണെന്ന് മുണ്ടക്കയം പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

മാലിന്യ പ്രശ്നങ്ങൾ ഊർജിതമായി പരിഹരിച്ചു വരുന്നതായും 46 ഹരിത കർമസേനാംഗങ്ങളും ആറ് ശുചീകരണ തൊഴിലാളികളും ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നതായും മാസംതോറും 2500 കിലോ പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മാലിന്യപ്രശ്നം പരിഹരിക്കാൻ ഒരു കോടി 40 ലക്ഷം രൂപയുടെ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.

ലൈഫ് ഭവന പദ്ധതിയിൽ 419 വീടുകൾ അനുവദിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണത്തിൽ തുടങ്ങിവച്ച ടൗണിലെ ഷോപ്പിംഗ് കോംപ്ലക്സ് കൃത്യമായി രേഖകൾ സമർപ്പിക്കാതിരുന്നതിനാൽ കോടതി നടപടികളിലാണ്. അത്തരം പ്രശ്നങ്ങളും പരിഹരിച്ചു വരുന്നു. 173 കോടി രൂപ ചെലവിട്ടുള്ള ജൽ ജീവൻ പദ്ധതി, അഞ്ചുകോടി രൂപയുടെ തിലകൻ സ്മാരക സാംസ്കാരിക നിലയവും ടൗൺഹാളും നിർമാണം ആരംഭിച്ചു കഴിഞ്ഞു. ബൈപാസിൽ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു. ഒരുകോടി രൂപയുടെ പുത്തൻചന്ത സ്റ്റേഡിയം, മിനി സിവിൽ സ്റ്റേഷൻ എന്നിവ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഫണ്ട് ചെലവഴിച്ചു വരുന്ന മുണ്ടക്കയം പഞ്ചായത്ത് ഭരണസമിതിക്കെതിരേ രാഷ്‌ട്രീയപ്രേരിതമായ കോൺഗ്രസ് സമരം ജനങ്ങൾ തിരിച്ചറിയുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് രേഖാ ദാസ് അറിയിച്ചു.

വൈസ് പ്രസിഡന്‍റ് ഷീല ഡൊമിനിക്, ദിലീഷ് ദിവാകരൻ, സി.വി. അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, പ്രസന്ന ഷിബു, കെ.ടി. റെയ്ച്ചൽ എന്നിവർ പ്രസംഗിച്ചു.