ജൽ ജീവൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ തർക്കം; ജലവിതരണം മുടങ്ങുന്നെന്ന്
Sunday, July 28, 2024 7:11 AM IST
അതിരമ്പുഴ: പൈപ്പ് സ്ഥാപിക്കുന്നതിലെ തർക്കത്തിൽ വാർഡിൽ ജലവിതരണം മുടങ്ങിയതായി പഞ്ചായത്ത് മെംബർ. അതിരമ്പുഴ പഞ്ചായത്ത് 19-ാം വാർഡിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതുമൂലം തന്‍റെ വാർഡിലെ ജലവിതരണം തടസപ്പെടുന്നതായി 20-ാം വാർഡ് മെംബർ ഐസി സാജൻ പറയുന്നു.

20-ാം വാർഡിൽ അതിരമ്പുഴ-കൈപ്പുഴ റോഡിലെ ലിസ്യു കവലയിൽ ആരംഭിച്ച് 19-ാം വാർഡിൽ അതിരമ്പുഴ-മാന്നാനം റോഡിലെ വേലംകുളത്ത് അവസാനിക്കുന്ന റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതാണ് തർക്കത്തിലായിരിക്കുന്നത്. റോഡിൽ 19-ാം വാർഡിന്‍റെ പരിധിയിൽ വരുന്ന ഭാഗത്ത് അശാസ്ത്രീയമായി പൈപ്പ് സ്ഥാപിക്കുന്നത് തന്‍റെ വാർഡിലെ ജലവിതരണം തടസപ്പെടുത്തുന്നു എന്നാണ് ഐസി സാജൻ പറയുന്നത്. 20-ാം വാർഡിന്‍റെ ഭാഗത്ത് ജൽ ജീവൻ മിഷൻ പദ്ധതിക്കായി വലിയ കാസ്റ്റ് അയൺ പൈപ്പാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ 19-ാം വാർഡിന്‍റെ ഭാഗത്ത് മൂന്ന് ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ് ആണ് സ്ഥാപിക്കുന്നത്.

വലിയ കാസ്റ്റ് അയൺ പൈപ്പിലൂടെ വരുന്ന വെള്ളം വ്യാസം കുറഞ്ഞ പൈപ്പിലൂടെ കടത്തിവിട്ടാൽ പൈപ്പ്‌ലൈൻ തകരുകയും ജലവിതരണം സ്തംഭിക്കുകയും ചെയ്യുമെന്ന് ഐസി സാജൻ ചൂണ്ടിക്കാട്ടുന്നു. ജൽ ജീവൻ മിഷന്‍റെ ഡിപിആർ പ്രകാരം കാസ്റ്റ് അയൺ പൈപ്പാണ് ഇവിടെ ഉപയോഗിക്കേണ്ടത്. 20-ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗത്ത് കാസ്റ്റ് അയൺ പൈപ്പ് സ്ഥാപിച്ച ശേഷമാണ് റോഡിന്‍റെ റീ ടാറിംഗ് നടത്തിയത്. ഇവിടെ ആദ്യം മൂന്ന് ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പായിരുന്നു സ്ഥാപിച്ചതെങ്കിലും പിന്നീട് ജൽജീവൻ മിഷൻ അധികൃതർ ഇടപെട്ട് അതുമാറ്റി ശേഷം കാസ്റ്റ് അയൺ പൈപ്പ് സ്ഥാപിക്കുകയായിരുന്നു.

19-ാം വാർഡിൽ പെടുന്ന ഭാഗത്തെ പൈപ്പ്‌ലൈനുമായി 20-ാം വാർഡിലെ ഭാഗത്തുള്ള പൈപ്പ്‌ലൈൻ ബന്ധിപ്പിച്ചാലേ ജലവിതരണം ആരംഭിക്കാൻ സാധിക്കുകയുള്ളു. എന്നാൽ 19-ാം വാർഡിൽ പൈപ്പ്ലൈൻ സ്ഥാപിക്കേണ്ട കരാറുകാരൻ ജോലി ഉപേക്ഷിച്ചു പോയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.

വേലംകുളം മുതൽ നടയ്ക്കപ്പാലം വരെയുള്ള 19-ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗം ടാർ ചെയ്യുന്നതിന് 18 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ട് നാളുകളായി. പൈപ്പ്‌ലൈൻ സ്ഥാപിക്കാതെ റോഡ് നിർമാണം ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.