മുറിച്ചുനിർത്തിയ ആൽമരത്തിന് ഇന്ന് വൃക്ഷായുർവേദ ചികിത്സ
Sunday, July 28, 2024 4:40 AM IST
പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിന് സമീപം ചില്ലകൾ ഉണങ്ങി യാത്രക്കാർക്ക് അപകടഭീഷണിയായതിനാൽ മുറിച്ചുനിർത്തിയ ആൽമരത്തിന് പുനർജീവനേകാൻ ഇന്ന് വൃക്ഷായുർവേദ ചികിത്സ നടത്തും. 13 വർഷമായി നിരവധി മരങ്ങൾക്ക് ആയുർവേദ ചികിത്സയിലൂടെ പുനർജീവൻ നൽകിയ പരിസ്ഥിതിപ്രവർത്തകൻ കെ. ബിനുവാണ് നേതൃത്വം നൽകുന്നത്.

പൊൻകുന്നം-പുനലൂർ ഹൈവേയുടെ പുറമ്പോക്കിലെ ആൽമരം ഒടിഞ്ഞുവീഴാൻ സാധ്യതയേറിയതിനാൽ ദേവസ്വം കൂടി മുൻകൈയെടുത്താണ് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച് മുറിച്ചത്. സോഷ്യൽ ഫോറസ്ട്രിയുടെയും ജില്ലാ ട്രീ അഥോറിറ്റിയുടെയും അനുമതി വാങ്ങിയാണ് പൊതുമരാമത്ത് വകുപ്പ് 10 അടിയോളം ഉയരത്തിൽ തായ്ത്തടി നിലനിർത്തി ആൽമരം മുറിച്ചത്. പൂർണമായും ഉണങ്ങാത്ത മരമായതിനാൽ വീണ്ടും തളിർക്കാൻ സാധ്യതയേറെയെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെ 10ന് ബിനുവിന്‍റെ നേതൃത്വത്തിൽ ഔഷധക്കൂട്ടുകൾ മരത്തിൽ പൊതിഞ്ഞ് തുണികൊണ്ട് ചുറ്റിവരിഞ്ഞ് നിർത്തും. മാസങ്ങൾക്കുള്ളിൽ പുതിയ നാമ്പുകൾ ആൽമരത്തിനുണ്ടാകുമെന്നാണ് മുൻ അനുഭവങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്.

വാഴൂർ എസ്‌വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങളായ വിദ്യാർഥികൾ വൃക്ഷായുർവേദ ചികിത്സ പഠിക്കാൻ എത്തും. വൃക്ഷചികിത്സയുടെ തത്സമയ ചിത്രരചന നടത്താൻ ചിത്രകലാ വിദ്യാർഥികളുമെത്തും. സുനിൽ ഡാവിഞ്ചി ഡയറക്ടറായ വാഴൂർ ചിത്രകലാ സ്‌കൂൾ ഓഫ് ആർട്സിലെ വിദ്യാർഥികളാണ് കാൻവാസിൽ ചികിത്സയുടെ വിവിധ ഘട്ടങ്ങൾ വരയ്ക്കുന്നത്.