മാത്യുവിന്‍റെ ഓര്‍മയില്‍ ഇന്നും അല്‍ഫോന്‍സാമ്മയുടെ മുഖം
Sunday, July 28, 2024 4:40 AM IST
കോട്ടയം: വിശുദ്ധ അല്‍ഫോന്‍സാമ്മയെ കാണാനായതിന്‍റെ ഓര്‍മ പങ്കുവയ്ക്കുകയാണ് ചുങ്കപ്പാറ മുണ്ടാട്ടുചുണ്ടയില്‍ മാത്യു ജോസഫ്. 95-ാം വയസിലും അല്‍ഫോന്‍സാമ്മ എന്ന അന്നക്കുട്ടിയെക്കുറിച്ചുള്ള സ്മരണ പുതുക്കുകയാണ് വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ മാത്യു.

തന്‍റെ മാതാവ് മുട്ടത്തുപാടത്ത് ആണ്ടുമാലില്‍ പെണ്ണത്തിയും (ത്രേസ്യാമ്മ) ബന്ധുവായ അന്നക്കുട്ടിയും (അല്‍ഫോന്‍സാമ്മ) 1916 മുതല്‍ ഒരുമിച്ചായിരുന്നു ആര്‍പ്പൂക്കര തൊണ്ണംകുഴി ഗവണ്‍മെന്‍റ് സ്‌കൂളില്‍ പഠിച്ചിരുന്നത്. പില്‍ക്കാലത്ത് പെണ്ണത്തിയെ ഇടമറ്റം മുണ്ടാട്ടുചുണ്ടയില്‍ വീട്ടില്‍ വിവാഹം ചെയ്തയച്ചു. അല്‍ഫോന്‍സാമ്മയുടെ സഭാവസ്ത്രസ്വീകരണ ദിനത്തിലാണ് മാത്യുവിന്‍റെ ജനനം.

മീനച്ചിലാറിന്‍റെ ഇരുകരകളിലുമായി ഇടമറ്റത്തും ഭരണങ്ങാനത്തുമായാണ് ഇരുവരുടെയും താമസം. ഭരണങ്ങാനം പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അന്നക്കുട്ടിയെ ക്ലാരമഠത്തില്‍ പോയി മാതാവ് സന്ദര്‍ശിച്ചിരുന്നു. കൂടെ മാത്യുവുമുണ്ടാകും. പലപ്പോഴും മാത്യുവിന് അല്‍ഫോന്‍സാമ്മ സുകൃതജപങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു.

1986ല്‍ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്തെത്തിയപ്പോള്‍ നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായി. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ മിഷന്‍ലീഗ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

അര നൂറ്റാണ്ടിലേറെ സണ്‍ഡേസ്‌കൂള്‍ അധ്യാപകനായിരുന്നു. മിഷന്‍ ലീഗ് സേവനങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപത മാര്‍ കാളാശേരി അവാര്‍ഡ് നല്‍കി ആദരിച്ചു.

ജോമി കുര്യാക്കോസ്