കുടുംബശ്രീയുടെ പുതിയ പദ്ധതി; ദരിദ്ര കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി "ഉജ്ജീവനം'
Sunday, July 28, 2024 11:51 PM IST
തൊടുപുഴ: അതിദരിദ്ര കുടുംബങ്ങളിലേക്ക് ഉപജീവനമാര്‍ഗങ്ങള്‍ എത്തിച്ച് അവരുടെ ദുരിതമകറ്റാന്‍ പദ്ധതിയുമായി കുടുംബശ്രീ മിഷന്‍. ഉജ്ജീവനം പദ്ധതിയിലൂടെയാണ് കുടുംബശ്രീ അതിദരിദ്രര്‍ക്ക് കൈത്താങ്ങാകുന്നത്. ഉജ്ജീവനം പദ്ധതിയിലൂടെ ഏതെങ്കിലും ഉപജീവന പദ്ധതിയുണ്ടെങ്കില്‍ അതിദരിദ്രത്തില്‍നിന്ന് കരകയറാന്‍ സാധിക്കുമെന്ന് ബോധ്യമുള്ള കുടുംബങ്ങളെ കണ്ടെത്തി പദ്ധതികള്‍ തയാറാക്കി പരമാവധി 50,000 രൂപ വരെ സ്റ്റാര്‍ട്ട് അപ് ഫണ്ട് നല്‍കും.

2023-24 സാമ്പത്തികവര്‍ഷത്തില്‍ തുടങ്ങിയ ഉജ്ജീവനത്തിലൂടെ ജില്ലയില്‍ 42 കുടുംബങ്ങള്‍ക്കായി 17,77,000 രൂപയുടെ ഉപജീവന പദ്ധതികളാണ് നടക്കുന്നത്. വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യവും സാമ്പത്തിക സഹായവും നല്‍കി സ്വയം പര്യാപ്തത ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഭവന സന്ദര്‍ശനം, പദ്ധതി തയാറാക്കല്‍, സാധുതാ പരിശോധന, മൊബൈല്‍ ആപ്പ് എന്‍ട്രി, വിദഗ്ധ പരിശീലനം, സാമ്പത്തിക ഹായം അനുവദിക്കല്‍ എന്നീ ഘട്ടങ്ങള്‍ക്ക് ശേഷമാണ് പദ്ധതി ആരംഭിക്കുക. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലുള്‍പ്പെട്ട വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കുടുംബശ്രീ സോഷ്യല്‍ ഡെവലപ്‌മെന്‍റ് കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും ഒരുവീട്ടില്‍ ചെലവഴിച്ച് അവരുടെ വിവരങ്ങള്‍ കേട്ടറിഞ്ഞ് ആവശ്യങ്ങള്‍ മനസിലാക്കി തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതി രേഖപ്പെടുത്തണം.

പിന്നീട് കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് മുഖേനയാണ് പദ്ധതി തയാറാക്കി നല്‍കുന്നത്. സ്റ്റാര്‍ട്ട്അപ്പ് ഫണ്ടായി വ്യക്തികള്‍ക്ക് 50,000 രൂപയും ഗ്രൂപ്പുകള്‍ക്ക് ഒരംഗത്തിന് 50,000 എന്ന രീതിയില്‍ പരമാവധി 2,50,000 രൂപയുമാണ് നല്‍കുന്നത്. ഇതിനായി എന്‍ആര്‍എല്‍എം ഫണ്ടില്‍നിന്നാണ് തുക വിനിയോഗിക്കുന്നത്. ജില്ലയില്‍ നിലവില്‍ ഗാര്‍മെന്‍റ്സ്, വുഡ് ക്രാഫ്റ്റ് യൂണിറ്റ്, ആട്, കോഴി, മുട്ടക്കോഴി, പശു വളര്‍ത്തല്‍, തയ്യല്‍ യൂണിറ്റ്, തുണിസഞ്ചി നിര്‍മാണ യൂണിറ്റ്, ലോട്ടറി സ്റ്റാള്‍, കിയോസ്‌ക്, പലചരക്കുകട, പെട്ടിക്കട, കുട നിര്‍മാണ യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് ആരംഭിച്ചത്. വിദഗ്ധ പരിശീലനം വേണ്ടവര്‍ക്ക് ഇത് നല്‍കും. ഉജ്ജീവനം രണ്ടാംഘട്ടത്തിനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.