പുതിയ ബംഗളൂരു വന്ദേഭാരത് കോട്ടയത്തേക്കില്ല
Sunday, July 28, 2024 4:40 AM IST
കോട്ടയം: പാതയിരട്ടിപ്പിക്കലും സ്റ്റേഷന്‍ വികസനവും പൂര്‍ത്തിയായിട്ടും 31 നെത്തുന്ന പുതിയ വന്ദേഭാരത് കോട്ടയത്തിനു നേട്ടമായില്ല. ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തുന്ന പുതിയ കൊച്ചി-ബംഗളൂരു വന്ദേഭാരത് കോട്ടയംവരെ എത്തിയാല്‍ ഏറെപ്പേര്‍ക്ക് നേട്ടമാകുമായിരുന്നു.

എറണാകുളം ജംഗ്ഷനില്‍നിന്നു ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ 12.50ന് പുറപ്പെട്ട് രാത്രി 10ന് ബംഗളൂരു കണ്‍ടോണ്‍മെന്‍റിലെത്തും.

വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും. തൃശൂര്‍, പാലക്കാട്, പൊഡനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്. എറണാകുളത്തുനിന്നു 40 മിനിറ്റുകൊണ്ട് വന്ദേഭാരതിന് കോട്ടയത്താം. എട്ടു കോച്ചുകളുള്ള വണ്ടിക്ക് ഷണ്ടിംഗിനും ശുചീകരണത്തിനും വെള്ളം സംഭരിക്കുന്നതിനും കോട്ടയത്ത് സൗകര്യമുണ്ട്.

നിലവില്‍ പ്രധാനമായും ഐലൻഡ് എക്‌സ്പ്രസിനെ ആശ്രയിച്ചാണ് കോട്ടയംകാര്‍ ബംഗളൂരു യാത്ര നടത്തുന്നത്. എറണാകുളത്തുനിന്നു ബംഗളൂരുവിലേക്ക് നാലു ട്രെയിനുകളുണ്ട്. ഒരു ട്രെയിന്‍ കോട്ടയം വരെ ദീര്‍ഘിപ്പിക്കാന്‍ സംവിധാനമുണ്ടായാല്‍ കോട്ടയം, പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.

മധ്യകേരളത്തില്‍ കോട്ടയം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം പേര്‍ പഠനത്തിനും ജോലിക്കും ബംഗളൂരുവിലേക്ക് പോകുന്നത്. ടൂറിസ്റ്റ് ബസുകള്‍ സീസണില്‍ മൂവായിരം രൂപവരെ ഈടാക്കുന്ന സാഹചര്യമുണ്ട്.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്ന് മാത്രം ദിവസം 20 സ്വകാര്യ ബസുകളാണ് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്.