സൈബർ തട്ടിപ്പിന്‍റെ പുതിയ വല: ജാഗ്രത പുലർത്തിയില്ലെങ്കിൽ ലക്ഷങ്ങൾ വരെ നഷ്ടമാകാം
Monday, July 29, 2024 2:15 AM IST
ദീപു മറ്റപ്പള്ളി

കണ്ണൂർ: പുതിയതരം സൈബർ തട്ടിപ്പ് പെരുകുന്നതായി പോലീസ് കണ്ടെത്തൽ. ‘മുറിയിൽ നിന്നു നിങ്ങൾ പുറത്തിറങ്ങരുത്. നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ്..’ മുംബൈ പോലീസിൽ നിന്നാണ് വിളിക്കുന്നത് എന്നു പറഞ്ഞൊരു വിഡിയോ കോൾ എത്തിയേക്കാം. വ്യാജമായി നിർമിച്ച അറസ്റ്റ് വാറന്‍റ് രേഖ കാണിക്കും. വിളിക്കുന്നയാൾ പോലീസ് യൂണിഫോമിലായിരിക്കും. ‘നിങ്ങളുടെ പേരിൽ വിദേശത്തേക്ക് ഒരു പാഴ്സൽ അയച്ചിട്ടുണ്ട്. അതിനുള്ളിൽ ലഹരി മരുന്ന് പോലുള്ള വസ്തുക്കൾ ഉള്ളതായി മുംബൈപോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും വിളിക്കുന്നയാൾ പറയും. വാറന്‍റിനുള്ളിൽ നമ്മുടെ പേരും വിലാസവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. അറസ്റ്റ് ഒഴിവാക്കാനായി പണം ആവശ്യപ്പെടും. ഇത്തരത്തിൽ ലക്ഷങ്ങളാണ് സംസ്ഥാനത്ത് കബളിപ്പിക്കപ്പെട്ടത്.

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർ വിദേശ ട്രേഡിംഗ് കമ്പനിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച ശേഷ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ടെലിഗ്രാമിലും മറ്റും ട്രേഡിംഗിന് താത്പര്യമുള്ളവരെ തിരയാൻ പരസ്യം നൽകുന്നു. ഇതിൽ ആകൃഷ്ടരാകുന്നവരോട് വെബ്സൈറ്റ് വഴി ട്രേഡിംഗ് ബിസിനസ് നടത്തിയാൽ നിക്ഷേപിക്കുന്ന തുകയുടെ 15 ശതമാനം മാസം തോറും ബോണസായി ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്നതാണ് രീതി. ആദ്യം ഒന്നോ രണ്ടോ തവണ പണം നൽകുമ്പോൾ കൂടുതൽ പണം ലാഭമായി ലഭിക്കും. ഇതിൽ ആകൃഷ്ടരാകുന്നതോടെ കൂടുതൽ പണം നിക്ഷേപിക്കുന്നു. അതോടെ പണവുമായി തട്ടിപ്പുകാർ മുങ്ങുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്തു പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്തു സമൂഹ മാധ്യമങ്ങളിൽ പരസ്യം വരും. ഇതിൽ ആകൃഷ്ടരായാൽ ഉടൻ ഇവർ ഓരോ ടാസ്ക് തരും. 1000 രൂപ മുടക്കി രജിസ്റ്റർ ചെയ്യാനായിരിക്കും ആദ്യം പറയുക. മുന്തിയ വിഭാഗത്തിലുള്ള ഹോട്ടലുകളുടെയോ മറ്റു വ്യാപാര സ്ഥാപനങ്ങളുടെയോ അല്ലെങ്കിൽ ഏതെങ്കിലും ഉത്പന്നത്തിന്‍റെയോ റിവ്യൂ നടത്താൻ ആവശ്യപ്പെടും. കൂടാതെ മറ്റു 10 പേരെക്കൊണ്ട് റിവ്യൂ ചെയ്യിപ്പിച്ച് ഇതിന്‍റെ സ്ക്രീൻഷോട്ട് ഇടാൻ ആവശ്യപ്പെടും.

തുടർന്ന് ഇതിനുള്ള പ്രതിഫലം നമ്മുടെ അക്കൗണ്ടിൽ വരികയും ചെയ്യും. ഉദാഹരണത്തിന് ഒരു സ്ക്രീൻഷോട്ടിന് 100 രൂപയായിരിക്കും ഇവർ വാഗ്ദാനം ചെയ്യുന്നത്.

ഒരു മണിക്കൂറിനുള്ളിൽ 10 സ്ക്രീൻഷോട്ടുകൾ അയച്ചു കൊടുക്കുമ്പോൾ നമ്മുടെ അക്കൗണ്ടിൽ 1000 രൂപ എത്തുന്നു. ഇതോടെ ഇവർ പുതിയ ടാസ്കിനെക്കുറിച്ച് പറയും. നിങ്ങൾ അടയ്ക്കുന്ന തുകയുടെ ശതമാനക്കണക്കിൽ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിക്കുകയും ഇതു വിശ്വസിച്ച് അവർ പറഞ്ഞ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് ടാസ്ക് ചെയ്യുകയും ചെയ്യുന്നു. കൂടുതൽ പണം മുടക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കും.

ലക്ഷങ്ങൾ മുടക്കുകയും ചെയ്യുന്നു. ഒരു ലക്ഷം രൂപ മുടക്കുമ്പോൾ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അക്കൗണ്ടിൽ വന്നുവെന്നും ഈ പണം ഒരു ആപ്ലിക്കേഷൻ വഴി മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്നും വിശ്വസിപ്പിക്കും. തുടർന്ന് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിക്കും. ഇതിലുള്ള ഡിജിറ്റൽ വാലറ്റിൽ പണം വരുന്നത് കാണാൻ സാധിക്കും. എന്നാൽ പിൻവലിക്കാൻ സാധിക്കില്ല.

വലിയ തുകയാകുന്നതോടെ പണം പിൻവലിക്കുന്നതിനു നികുതിയിനത്തിലും മറ്റുമായി കൂടുതൽ പൈസ അടയ്ക്കണമെന്നു വിശ്വസിപ്പിച്ച് വീണ്ടും പണം വാങ്ങും. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നുമുണ്ടാകില്ല. ഫേസ്ബുക്ക് വഴി വിഡിയോ കോൾ ചെയ്തു ഭീഷണിപ്പെടുത്തി പണം തട്ടുന്നു.

ബാങ്ക് കെവൈ‌സിയുടെ പേരിൽ പണം തട്ടൽ, പാൻ കാർഡ് ആധാർ കാർഡ് എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് ഒടിപി കൈക്കലാക്കി പണം തട്ടൽ, ഓൺലൈൻ ലോൺ ആപ് വഴി ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയവയും നടക്കുന്നുണ്ട്.

അബദ്ധം സംഭവിച്ചാൽ

മറച്ചുവയ്ക്കാതെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ അറിയിക്കുക. ടോൾ ഫ്രീ നമ്പറായ 1930 വിളിച്ച് ഉടൻ പരാതി റജിസ്റ്റർ ചെയ്യണമെന്ന് പോലീസ് അഭ്യർഥിച്ചു.

തട്ടിപ്പിനായി സംഘം ഉപയോഗിച്ച മൊബൈൽ നമ്പർ, മെയിൽ ഐഡി, വെബ്സൈറ്റുകൾ തുടങ്ങിയവ സഞ്ചാർ സാഥി എന്ന പോർട്ടൽ വഴി റിപ്പോർട്ട് സസ്പെക്റ്റഡ് ഫ്രോഡ് കമ്യൂണിക്കേഷൻ എന്ന ഓപ്ഷനിൽ റജിസ്റ്റർ ചെയ്യണം.

ഓർക്കുക

പോലീസ് ഉദ്യോഗസ്ഥരാണെന്ന തരത്തിൽ വരുന്ന സമൂഹമാധ്യമ കോളുകൾ വിശ്വാസത്തിൽ എടുക്കാതിരിക്കുക. ഔദ്യോഗിക ഗവ.വെബ്സൈറ്റുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ നിന്ന് തന്നെയാണ് വിളികൾ വരുന്നതെന്ന് ഉറപ്പു വരുത്തുക. ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങൾ മറ്റൊരാളുമായി പങ്കുവയ്ക്കാതിരിക്കുക. അപരിചിതരുടെ കോളുകൾക്ക് മറുപടിയായി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കോ അല്ലെങ്കിൽ യുപിഐയിലേക്കോ പണം നിക്ഷേപിക്കരുത്.

വായ്പ എടുക്കാൻ ഉദ്ദേശിക്കുമ്പോൾ ആർബിഐ അംഗീകാരമുള്ള സുരക്ഷിതമായ ആപ്പുകളിൽ നിന്നോ ലിങ്കുകളിൽ നിന്നോ ആണ് എടുക്കുന്നതെന്ന് ഉറപ്പുവരുത്തുക. മൊബൈലുകളിൽ മെസേജുകളുടെ കൂടെ വരുന്ന ലിങ്കുകളെ അവഗണിക്കുക. ബാങ്കുകളുടെയോ മറ്റു സർക്കാർ സ്ഥാപനങ്ങളുടെയോ പേരിൽ വരുന്ന കോളുകൾക്ക് ഒടിപി പങ്കുവയ്ക്കാതിരിക്കുക