വേഗത്തില്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ ധരിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടി പത്തുവയസുകാരൻ
Sunday, July 28, 2024 4:40 AM IST
കാഞ്ഞിരപ്പള്ളി: കണ്ണുകള്‍ മൂടിക്കെട്ടി ഏറ്റവും വേഗത്തില്‍ പത്ത് സര്‍ജിക്കല്‍ മാസ്‌കുകള്‍ ധരിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടി പത്തുവയസുകാരൻ. വാഴൂര്‍ ടിപി പുരം രണ്ടുപ്ലാക്കല്‍ എല്‍ബിന്‍-ലിജിത ദമ്പതികളുടെ മകനും വാഴൂര്‍ എസ്‌വിആര്‍വി എന്‍എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമാ‌യ ജോസുകുട്ടി എല്‍ബിനാണ് റിക്കാര്‍ഡിന് അര്‍ഹനായത്.

ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റിക്കാർഡ് ജേതാവ് കൂടിയാണ് ജോസുകുട്ടി. യുആര്‍എഫ് ലോക റിക്കാര്‍ഡിലും ടാലന്‍റ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡിലും ഈ മിടുക്കന്‍ ഇടം നേടിയിട്ടുണ്ട്. ഗിന്നസ് റിക്കാര്‍ഡിനായി പീരുമേട് മരിയഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രകടനം നടത്തിയത്. ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് ഗിന്നസ് ലത ആര്‍. പ്രസാദ്, കോ-ഓര്‍ഡിനേറ്റര്‍ ഗിന്നസ് ആശ്വിന്‍ വാഴുവേലില്‍, വാഴൂര്‍ എന്‍എസ്എസ് സ്‌കൂള്‍ എച്ച്എം കെ.ആര്‍. ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.

ഇറ്റലിക്കാരനായ റോക്കോ മെര്‍ക്കുറിയോ 2022ല്‍ 13.25 സെക്കന്‍ഡില്‍ സ്ഥാപിച്ച റിക്കാര്‍ഡാണ് ജോസുകുട്ടി 11.56 സെക്കന്‍ഡില്‍ തിരുത്തിയത്. കണ്ണുകെട്ടി ബോൾ ബാലന്‍സിംഗ്, വിവിധ വസ്തുക്കള്‍ തിരിച്ചറിയുന്നത്, ഷൂ പെയറിംഗ് എന്നിവയിലും വൈവിധ്യം നേടിയിട്ടുണ്ട്. കണ്ണുകെട്ടി കുറഞ്ഞ സമയത്തിനുള്ളില്‍ പഴങ്ങള്‍ തിരിച്ചറിഞ്ഞ് റിക്കാര്‍ഡ് ഇടാനുള്ള ശ്രമത്തിലാണ് ജോസുകുട്ടി. ജോസഫൈൻ എൽബിൻ, ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്.