പൈങ്ങനാ കൊടുംവളവിലെ അപകടക്കുഴികൾ നികത്തി
Sunday, July 28, 2024 4:40 AM IST
മുണ്ടക്കയം: നിരവധി അപകടങ്ങൾക്കിടയാക്കിയ ദേശീയപാത പൈങ്ങനായിലെ കൊടുംവളവിലെയും വലിയ പാലത്തിനു സമീപവും രൂപപ്പെട്ട കുഴി നികത്തി ദേശീയപാതാ അധികൃതർ. ദേശീയപാതയിലെ കുഴികൾ അപകടങ്ങൾക്കു വഴിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പൈങ്ങനായിലെ കൊടുംവളവിൽ ആദ്യം രൂപപ്പെട്ട കുഴി ദേശീയപാത അധികൃതരെത്തി നവീകരിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിടുംമുമ്പ് ഇവിടെ വലിയ മൂന്നു കുഴികൾ രൂപപ്പെടുകയായിരുന്നു.

ദേശീയപാതയിൽ നിരന്തരമായി കുഴികൾ രൂപപ്പെടുന്ന രണ്ടു ഭാഗങ്ങളാണ് പൈങ്ങനായിലെ വളവും പുതിയ പാലത്തിന്‍റെ തുടക്കഭാഗവും. ഇവിടങ്ങളിലെ ഓടയുടെ അഭാവം മൂലം വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് റോഡ് തകരുവാൻ പ്രധാന കാരണം. ഓടകൾ നിർമിച്ചെങ്കിൽ മാത്രമേ ഇവിടുത്തെ പ്രശ്നത്തിനു പരിഹാരമാകൂവെന്നും നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിന്ന് ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നതും പതിവു സംഭവമായിരുന്നു. ഒരു ദിവസം മൂന്നും നാലും അപകടങ്ങളാണ് പൈങ്ങനായിലെ വളവിലുണ്ടാകുന്നത്.

വലിയ പാലത്തിനു സമീപവും മഴ പെയ്യുമ്പോൾ രൂപപ്പെടുന്ന വലിയ വെള്ളക്കെട്ട് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഒപ്പം സമീപത്തെ സ്കൂളിലെ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരുടെമേൽ വാഹനങ്ങളിൽനിന്ന് വെള്ളം തെറിക്കുന്നതും പതിവ് സംഭവമാണ്.

കുരുക്കായി കുഴിയടയ്ക്കൽ

പകൽ നടത്തിയ റോഡിലെ കുഴിയടയ്ക്കൽ വലിയ ഗതാഗതക്കുരുക്കിനിടയാക്കി. കോസ്‌വേ പാലത്തിന്‍റെ നവീകരണംമൂലം പാലം അടച്ചിട്ടിരിക്കുന്നതിനാൽ കോരുത്തോട്, പുലിക്കുന്ന്, പുഞ്ചവയൽ അടക്കമുള്ള ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും ദേശീയപാതയിൽ വലിയ പാലത്തിലൂടെ മുപ്പത്തിനാലാംമൈൽ വഴിയാണ് കടന്നുപോകുന്നത്. തിരക്കേറിയ സമയത്ത് റോഡിന്‍റെ ഒരു ഭാഗം തടഞ്ഞുള്ള നവീകരണ പ്രവർത്തനം വലിയ ഗതാഗതക്കുരുക്കിനാണ് ഇടയാക്കിയത്. മണിക്കൂറുകളോളം യാത്രക്കാർ വാഹനത്തിൽ കുടുങ്ങിയപ്പോൾ, ഓട്ടോറിക്ഷാ തൊഴിലാളികളെത്തി ഗതാഗതം നിയന്ത്രിച്ചു.

കുരുക്ക് രൂക്ഷമായതോടെ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കുഴിയടയ്ക്കൽ നിർത്തി അധികൃതർ മടങ്ങി. മുണ്ടക്കയം ടൗണിൽനിന്നു തുടങ്ങിയ ഗതാഗതക്കുരുക്ക് വരിക്കാനി പമ്പ് കവലവരെ നീണ്ടു. രാത്രിസമയങ്ങളിൽ റോഡിൽ നവീകരണ പ്രവർത്തനം നടത്തിയാൽ ടൗണിൽ അനുഭവപ്പെട്ട വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ കഴിയുമായിരുന്നുന്നെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.