പാലാ കെഎസ്ആർടിസി ഡിപ്പോ തകർച്ചയിൽ; വാണിജ്യസമുച്ചയം തുറക്കുന്നില്ല
Wednesday, July 10, 2024 10:12 PM IST
പാലാ: ഏതുനിമിഷവും ഇ‌ടിഞ്ഞുപൊളിഞ്ഞുവീഴാവുന്ന അവസ്ഥയിൽ ജീർണാവസ്ഥയിലാണ് പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. ഈ ദയനീയസ്ഥിതിയിൽനിന്നും യാത്രക്കാരെയും കെഎസ്ആർടിസിയേയും രക്ഷിക്കാനാണ് പുതിയ വാണിജ്യസമുച്ചയം നിർമിച്ചത്. എന്നാൽ നിർമാണം പൂർത്തിയാക്കിയെങ്കിലും തുറന്നുകൊ‌ടുക്കാൻ കെഎസ്ആർടിസി തയാറായിട്ടില്ല.

അതുകൊണ്ടുതന്നെ ഇപ്പോഴും ഇട‌ിഞ്ഞുവീഴാൻനിൽക്കുന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നതും യാത്രക്കാർ കയറിനിൽക്കുന്നതും. നിലവില്‍ ഡിപ്പോയും സ്റ്റേഷന്‍ ഓഫീസും പ്രവർത്തിക്കുന്ന പഴയ കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കെട്ടിടം തകര്‍ച്ച നേരിടാന്‍ കാരണം.

കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുന്നുണ്ട്. നാലു മാസംമുമ്പ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഓഫീസിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിച്ചിരുന്നു. ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാരുടെമേല്‍ കോണ്‍ക്രീറ്റ് തരികള്‍ വീഴുന്നതും പതിവാണ്.

കെട്ടിടത്തിന്‍റെ തൂണുകളുടെയും ഭാഗങ്ങള്‍ പൊളിഞ്ഞു പോയിട്ടുണ്ട്. മേല്‍ക്കൂരയില്‍ പലഭാഗത്തും കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പികള്‍ തെളിഞ്ഞു കാണാം. കെട്ടിടം പെയിന്‍റടിച്ചിട്ട് വര്‍ഷങ്ങളായി.

അതേസമയം പാലാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വാണിജ്യസമുച്ചയത്തിനായി നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ വൈകുകയാണ്. പാലാ ഡിപ്പോയുടെ വരുമാനവും യാത്രക്കാരുടെ സൗകര്യങ്ങളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.

ടിക്കറ്റേതര വരുമാനമായി വന്‍തുക പ്രതിമാസം ലഭിക്കുമായിരുന്നിട്ടും അധികൃതര്‍ വീഴ്ച വരുത്തിയതുമൂലം വന്‍ നഷ്ടമാണ് സംഭവിച്ചത്. എംഎല്‍എ, എംപിഫണ്ടുകളും കെഎസ്ആര്‍ടിസിയും അനുവദിച്ച തുക ഉപയോഗിച്ചാണ് ബഹുനില മന്ദിരം നിര്‍മിച്ചത്.

വാണിജ്യ സമുച്ചയത്തില്‍ യാത്രക്കാര്‍ക്കു വിശ്രമിക്കുന്നതിനു മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ലക്ഷ്യമിട്ടിരുന്നത്. പുതിയ കെട്ടിടത്തിലേക്കു ഡിപ്പോയുടെ പ്രവര്‍ത്തനം മാറ്റുവാനും ലക്ഷ്യമിട്ടിരുന്നു. നിലവില്‍ ഇതിനുള്ള നീക്കം ഉപേക്ഷിച്ച നിലയിലാണ്.

വാണിജ്യ കെട്ടിടത്തില്‍ പ്രധാനപ്പെട്ട ഓഫീസുകളും ജീവനക്കാര്‍ക്കുള്ള വിശ്രമസ്ഥലവും മുകള്‍ നിലയില്‍ സ്ഥാപിക്കുവാനും പുതിയ കെട്ടിടത്തില്‍ ശൗചാലയങ്ങള്‍ സജ്ജമാക്കി നിലവിലുള്ള പരാതികള്‍ക്ക് പരിഹാരം കാണുവാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായതല്ലാതെ പ്രവര്‍ത്തനസജ്ജമായിട്ടില്ല.

പുതിയകെട്ടിടങ്ങൾ നിർമിച്ചാലും ബഹുജനപ്രക്ഷോഭം ഉണ്ടായാൽ മാത്രം തുറന്നുകൊടുക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. തൊടുപുഴ കെഎസ്ആർടിസി നിർമാണം പൂർത്തിയാക്കിയെങ്കിലും ബഹുജനപ്രക്ഷോഭം ഉണ്ടായതിനുശേഷമാണു തുറന്നു കൊടുത്തത്.