അമ്മയും മകനും മരിച്ചനിലയിൽ
Monday, July 29, 2024 10:57 PM IST
പാലക്കാട്: കുഴൽമന്ദം കോട്ടായിയിൽ അമ്മയും മകനും മരിച്ചനിലയിൽ. ചേന്ദങ്കാട് പല്ലൂക്കാവ് സ്വദേശി ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (45) എന്നിവരാണ് മരിച്ചത്.

അമ്മയെ വീടിനുള്ളിലും മകനെ വീടിനു തൊട്ടടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. അമ്മയുടേതു സ്വാഭാവികമരണമെന്നാണ് പോലീസ് അനുമാനം. അമ്മയുടെ മരണത്തിലുണ്ടായ മനോവിഷമംമൂലം മകൻ ആത്മഹത്യ ചെയ്തതാകാം എന്നു പോലീസ് സൂചിപ്പിച്ചു.

ഇന്നലെ രാവിലെയാണ് ഗുരുവായൂരപ്പനെ തൂങ്ങിമരിച്ചനിലയിൽ നാട്ടുകാർ കണ്ടത്. പിന്നീട് വീട്ടിൽവന്നുനോക്കിയപ്പോഴാണ് അമ്മയും മരിച്ചുകിടക്കുന്നതു കണ്ടത്.

ചിന്നയുടെ അഞ്ചുമക്കളിൽ ഇളയവനാണ് ഗുരുവായൂരപ്പൻ. അവിവാഹിതനാണ്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ നാലഞ്ചുദിവസമായി ചിന്നയ്ക്കു പനിയായിരുന്നു. ആശുപത്രിയിൽനിന്ന് മരുന്നും വാങ്ങിയിരുന്നു. ഞായറാഴ്ച രാത്രി പത്തുവരെ ചിന്നയുമായി സംസാരിച്ചിരുന്നതായി അയൽവാസികളും പറയുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരികയുള്ളൂവെന്നു പോലീസ് പറഞ്ഞു.