ഒഴുകിയെത്തുന്ന മാലിന്യക്കൂമ്പാരം തോട്ടില്‍ വ്യാപകമായി കെട്ടിക്കിടക്കുന്നു
Wednesday, July 10, 2024 7:17 AM IST
കടുത്തുരുത്തി: മാലിന്യം നിക്ഷേപകേന്ദ്രങ്ങളായി തോടുകള്‍. ഒഴുകിയെത്തുന്ന മാലിന്യക്കൂമ്പാരം തോട്ടില്‍ പലയിടത്തായി കെട്ടിക്കിടക്കുന്നു. ഗുരുതര രോഗഭീഷണിയില്‍ നാടും നാട്ടുകാരും. കുപ്പികളും പ്ലാസ്റ്റിക്കും മാലിന്യങ്ങളും കെട്ടി വലിച്ചെറിയുന്ന ചാക്കുകളും പ്ലാസ്റ്റിക് കൂടുകളുമെല്ലാം ഇത്തരത്തില്‍ തോടുകളിലൂടെ ഒഴുകിയെത്തുന്നു. ഇത്തരത്തിലുള്ള മാലിന്യങ്ങളാണ് വ്യാപകമായി കെട്ടിനില്‍ക്കുന്നത്.

തോട്ടില്‍ മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. തോട്ടില്‍ കെട്ടിനില്‍ക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കടുത്തുരുത്തി വലിയതോട്ടില്‍ വലിയപാലം, ബൈപാസ് പാലം, പന്നിവേലില്‍ പാലം, സണ്ണി പാലം, ചീപ്പുപാലം, കടന്തേരി പാലം എന്നിങ്ങനെ പലയിടത്തായിട്ടാണ് മാലിന്യങ്ങള്‍ കെട്ടി ക്കിടക്കുന്നത്. റോഡരികില്‍നിന്നിരുന്ന മരങ്ങള്‍ തോട്ടിലേക്കു ചരിഞ്ഞുകിടക്കുന്ന ഭാഗത്തും മാലിന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

നിരവധിയാളുകള്‍ കുളിക്കുന്നതിനും അലക്കുന്നതിനുമുപയോഗിക്കുന്ന തോട്ടിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. വലിയതോട്ടിലും ചുള്ളിത്തോട്ടിലും ഉള്‍പ്പെടെ പലയിടത്തും ഇത്തരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്.

തോടുകളിലേക്കും പുഴകളിലേക്കും സാമൂഹ്യവിരുദ്ധര്‍ തള്ളുന്ന മാലിന്യം ഒഴുക്ക് ശക്തമാകുമ്പോള്‍ താഴേക്ക് ഒഴുകിയെത്തുന്നത്. തോടുകളിലും മറ്റും പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. തോടുകൾ, റോഡിന്‍റെ വശങ്ങൾ, ഓടകൾ എന്നിങ്ങനെ മാലിന്യം തള്ളാന്‍ എവിടെയും സാമൂഹ്യവിരുദ്ധര്‍ ഉപയോഗപ്പെടുത്തുകയാണ്. ജലാശയങ്ങളില്‍ മാലിന്യം നിറയുന്നത് ഗുരുതരമായ ഭവിഷത്താണ് ക്ഷണിച്ചുവരുത്തുന്നത്. പലയിടത്തും മാലിന്യം മലപോലെ പെരുകുകയാണ്.

റോഡിന്‍റെ വശങ്ങളും തോടുകളും ജലാശയങ്ങളുമെല്ലാം മാലിന്യം ഉപേക്ഷിക്കുന്ന കേന്ദ്രങ്ങളായിട്ടും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടികളുമില്ലെന്നും നാട്ടുകാര്‍ പറയുന്നു. തോട്ടിലും റോഡിന്‍റെ വശങ്ങളിലും രാത്രിയില്‍ സമൂഹ്യ വിരുദ്ധര്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിലെത്തിച്ചു തള്ളുന്ന അവസ്ഥയും തുടരുകയാണ്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരട ആവശ്യം.