കാത്തിരിപ്പിന് ഒരു വർഷം: തെരുവുവിളക്കുകൾ കടലാസിൽ ഒതുങ്ങുന്നു
Wednesday, July 10, 2024 7:17 AM IST
കൂരോപ്പട: തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് കെഎസ്ഇബിക്ക് അഞ്ചു ലക്ഷം രൂപ നൽകിയിട്ട് ഒരു വർഷം പിന്നിടുന്പോഴും പദ്ധതി കടലാസിൽ ഒതുങ്ങി.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ലൈൻ വലിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ 5,19,689 രൂപ 2023 ജൂണിൽ കെഎസ്ഇബിക്ക് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട പറഞ്ഞു.

ഒരു വർഷം പിന്നിട്ടിട്ടും പദ്ധതിയിൽ യാതൊരു നടപടികളും ഇലക്‌ട്രിസിറ്റി അധികൃതർ കൈക്കൊണ്ടിട്ടില്ല. അന്വേഷിക്കുമ്പോൾ സ്ട്രീറ്റ് മെയിൽ വലിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പിക്ക് പകരം കേബിൾ എന്ന തീരുമാനമെടുത്തതായും എന്നാൽ, കേബിൾ എത്തിയിട്ടില്ലെന്നുമാണ്‌ പറയുന്നത്. മഴക്കാലമായതോടെ ജനങ്ങൾ ഇരുട്ടിൽത്തന്നെ കഴിയുകയാണ്. മോഷണ ശല്യവും കൂടിയിട്ടുണ്ട്.

ഉടനടി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾക്കു രൂപം നൽകുമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട പറഞ്ഞു.