അല്‍ഫോന്‍സാ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങുന്നു
Wednesday, July 10, 2024 6:06 AM IST
കോട്ടയം: ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം ഒരുങ്ങി. അല്‍ഫോന്‍സാ ഷ്‌റൈനിന്‍റെ നവീകരിച്ച ചാപ്പലിന്‍റെയും അള്‍ത്താരയുടെയും ആശീര്‍വാദം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ സഹകാര്‍മികനായിരിക്കും.
പൗരസ്ത്യ സഭകളുടെ പുരാതന പാരമ്പര്യം അനുസരിച്ചാണ് അള്‍ത്താര രൂപകല്പന ചെയ്തിരിക്കുന്നത്. മധ്യത്തില്‍ സ്ലീവായും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിരിക്കുന്നു. പൂര്‍ണമായും തടിയിലാണ് നിര്‍മാണം.

കൊത്തുപണികളുടെ മാന്ത്രിക സ്പര്‍ശത്താല്‍ അതീവ സുന്ദരമാണ് അലങ്കാരപ്പണികള്‍. അള്‍ത്താരയുടെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ത്തോമ്മാ കുരിശും ഏറ്റവും മുകളില്‍ രാജാവായി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തുവിന്‍റെ ഐക്കണുമാണ് സ്ഥാപിച്ചിരിക്കുന്നത്.

കുരിശിന്‍റെ രണ്ടു വശങ്ങളിലായി മാതാവിന്‍റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ഐക്കണുകളുണ്ട്. മദ്ബഹായുടെ മേല്‍ത്തട്ടില്‍ പെന്തക്കോസ്തയുടെ അനുഭവത്തെ സൂചിപ്പിക്കുന്ന പ്രാവിന്‍റെ സുന്ദരമായ ഐക്കണും അള്‍ത്താരയുടെ വശങ്ങളിലെ ഭിത്തികളില്‍ ഈശോയുടെ തിരുപ്പിറവി, ജ്ഞാനസ്‌നാനം, പുനരുത്ഥാനം, പെന്തക്കുസ്താ ദിവസം തീനാവുകളാല്‍ അഭിഷിക്തരായ ശിഷ്യന്മാരുടെ ഐക്കണുകളും കാണാം. മദ്ബഹായുടെ ഏറ്റവും വലിയ സവിശേഷത എല്ലാ ചിത്ര, അലങ്കാരപ്പണികളും കൈകൊണ്ട് കൊത്തിയെടുത്തു എന്നതാണ്. വചനപീഠങ്ങളും ബേമ്മയും തടിയില്‍ തീര്‍ത്ത പൂക്കളാല്‍ അലംകൃതമാണ്.

കുരിശിനെ സ്‌നേഹിച്ച അല്‍ഫോന്‍സാമ്മയുടെ കബറിടത്തിന് സമീപം ജനമധ്യത്തിലേക്ക് ഇറങ്ങിവന്ന ഗാഗുല്‍ത്തയായി 14 അടി ഉയരമുള്ള ക്രൂശിതരൂപം കൃപ ചൊരിഞ്ഞുനില്‍ക്കുന്നു. കബറിടത്തിന് സമീപത്തായി ഗ്ലാസില്‍ തീര്‍ത്ത അല്‍ഫോന്‍സാമ്മയുടെ ചിത്രവുമുണ്ട്.

അള്‍ത്താരയോടൊപ്പം എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടി സങ്കീര്‍ത്തിയും തീര്‍ഥാടകര്‍ക്ക് അവരവരുടെ ഭാഷകളില്‍ ബലിയര്‍പ്പിക്കുന്നതിനായി മനോഹരമായ സൈഡ് ചാപ്പലും മൗനപ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി മൂന്നാമതൊരു ചാപ്പലും ക്രമീകരിച്ചിട്ടുണ്ട്.

തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്‍റണി തോണക്കര എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അള്‍ത്താരയിലെ ഐക്കണുകള്‍ വരച്ചത് പ്രസിദ്ധ ആര്‍ട്ടിസ്റ്റ് ഫാ. സാബു മന്നട എംസിബിഎസാണ്.