പാലാ-പൊൻകുന്നം റോഡിൽ വഴിവിളക്കുകൾ നാനൂറിലേറെ; വെളിച്ചം പകരാൻ ഒന്നുമില്ല
Wednesday, July 10, 2024 6:06 AM IST
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ റോഡ് സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ രാജകീയപാതയായി രാത്രി പകൽ പോലെ വെളിച്ചമേകിയ സൗരവഴിവിളക്കുകൾ മിഴിയടച്ചു.

പാലാ-പൊൻകുന്നം റോഡിനു നാനൂറിലധികം വഴിവിളക്കുകളുടെ പ്രൗഢിയുണ്ടായിരുന്നു. 21 കിലോമീറ്റർ ദൂരത്തിൽ 45 മീറ്റർ ഇടവിട്ട് ഇരുവശങ്ങളിലുമായി ഉയരമുള്ള തൂണുകളിൽ സ്ഥാപിച്ച സൗരോർജപാനലുകളും ബാറ്ററിയും ഒക്കെ ചേർന്ന വഴിവിളക്കുകൾ വാറന്‍റി കാലാവധി പിന്നിട്ടതോടെ പൂർണമായും തകരാറിലായതാണ്. ഇപ്പോൾ രണ്ടുവർഷത്തിലേറെയായി ഒരെണ്ണംപോലും തെളിയുന്നില്ല.

പുനഃസ്ഥാപിച്ചില്ല

വാഹനങ്ങൾ ഇടിച്ചു കേടായ വിളക്കുകൾക്കെല്ലാം അമ്പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ വാഹന ഉടമകളിൽനിന്നു നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ഒന്നുപോലും പുനഃസ്ഥാപിച്ചില്ല. ഒടിഞ്ഞ് വഴിയിൽ വീണുകിടന്ന തൂണുകളിൽനിന്ന് ബാറ്ററികൾ മോഷണം പോകുകയും ചെയ്തു. ബാറ്ററിയുടെയും പാനലിന്‍റെയും തകരാർമൂലം ബാക്കി വഴിവിളക്കുകളും പ്രവർത്തനരഹിതമായതോടെ നിരവധി ബാറ്ററികൾ മോഷ്ടിക്കപ്പെട്ടു. ഏതാനും സംഘങ്ങളെ പോലീസ് പിടികൂടുകയും ചെയ്തു. ‌‌‌

നാട്ടുകാരും തദ്ദേശസ്ഥാപനങ്ങളും നിരന്തരം പരാതി നൽകിയിട്ടും വഴിവിളക്കുകൾ നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. എല്ലാം ശരിയാക്കാമെന്നു പാലാ, കാഞ്ഞിരപ്പള്ളി എംഎൽഎമാർ നൽകിയ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കെൽട്രോൺ, അനർട്ട് തുടങ്ങിയ ഏതെങ്കിലും ഏജൻസിക്കു പരിപാലന ചുമതല നൽകുന്ന കാര്യം ആലോചിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.

അപകടങ്ങൾ തുടർക്കഥ

രാത്രി വെളിച്ചമില്ലാത്തതിനാൽ നിരവധി അപകടങ്ങളാണ് റോഡിലുണ്ടാകുന്നത്. ശബരിമല തീർഥാടന കാലയളവിലായിരുന്നു അപകടങ്ങളിലേറെയും. കാൽനടയാത്രക്കാർക്കു വാഹനമിടിച്ച് പരിക്കേറ്റിട്ടുണ്ട്. അപകടമരണങ്ങളും നടന്നു. എതിരേ വരുന്ന വാഹനത്തിന്‍റെ ഹെഡ്‌ലൈറ്റിൽ നിന്നുള്ള തീവ്രപ്രകാശത്തിൽ വഴിയാത്രക്കാരെ ഡ്രൈവർമാർക്കു കാണാനാകില്ലെന്നതാണ് പ്രശ്‌നം.

കോടികൾ മുടക്കി ഹൈവേയിൽ വഴിവിളക്കുകൾ സ്ഥാപിക്കപ്പെട്ടതിനാൽ പിന്നീട് പരിധിയിലെ പഞ്ചായത്തുകളൊന്നും പാലാ-പൊൻകുന്നം റോഡിൽ വഴിവിളക്കുകൾക്കായി ഫണ്ട് മാറ്റി വച്ചില്ല. എംപി ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് ഏതാനും ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ പ്രധാന കവലകളിൽ സ്ഥാപിച്ചതു മാത്രമാണ് പിന്നീടുണ്ടായത്. ചിറക്കടവ് പഞ്ചായത്ത് പൊൻകുന്നം മുതൽ ഒന്നാംമൈൽ കവല വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ ഏതാനും എൽഇഡി വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.