വൈദികനെ ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ചു
Wednesday, July 10, 2024 6:06 AM IST
എലിക്കുളം: കള്ളക്കേസിൽ കുടുക്കി അകാരണമായി ജയിലിൽ അടച്ചിരിക്കുന്ന എലിക്കുളം ഇടവകാംഗമായ ഫാ. ഏബ്രഹാം താഴത്തേടത്തിനെ എത്രയുംവേഗം മോചിപ്പിക്കണമെന്ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിലെ വിവിധ ഭക്തസംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ജബൽപ്പുരിൽ സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെടുത്തി രൂപതയുടെ വിദ്യാഭ്യാസ ഏജൻസിയായ ഡയോസിഷൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ വൈസ് ചെയർമാനും രൂപത വികാരി ജനറാളുമായ വൈദികനെതിരേ എടുത്തിട്ടുള്ള എല്ലാ നിയമനടപടികളും റദ്ദാക്കണമെന്നും വികാരി ഫാ. ജയിംസ് തെക്കുംചേരിക്കുന്നേലിന്‍റെ അധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

മാത്യു മാന്പഴക്കുന്നേൽ, സുനിൽ മണിയങ്ങാട്ട്, ടി.സി. മാത്യു തെക്കേമംഗലം, ജോർജുകുട്ടി പനച്ചിക്കൽ, മനോജ് കൈപ്പനാനിക്കൽ, സോജൻ ആന്‍റണി പാലക്കുടി, സണ്ണി വാണിയപ്പുരയ്ക്കൽ, ദീപക് കളരിക്കൽ, പ്രകാശ് കാവിൽപുരയിടം, ജിൻസ് കടുവാതൂക്കിൽ, ബിജു വെന്പാല, ബേബി വാതല്ലൂർ, തോമസ് താഴത്തേടത്ത്, ജിമ്മിച്ചൻ മണ്ഡപത്തിൽ, സണ്ണി മാടപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.