ബസുകളുടെ മിന്നൽ പണിമുടക്ക് വിദ്യാർഥികളും യാത്രക്കാരും വലഞ്ഞു
Friday, July 26, 2024 4:00 AM IST
പെരുമ്പാവൂർ: സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് വിദ്യാർഥികളേയും യാത്രക്കാരേയും വലച്ചു. ഇന്നലെ വൈകിട്ടാണ് പെരുമ്പാവൂർ പുതിയ പ്രൈവറ്റ് സ്റ്റാന്‍റിലുണ്ടായ സംഘർഷത്തെ തുടർന്ന് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. പെരുമ്പാവൂർ പോലീസും മറ്റും ഇടപെട്ട് പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും അൽപ്പനേരത്തേക്ക് നീണ്ടുനിന്ന പണിമുടക്ക് യാത്രക്കാരെ വലച്ചു.

വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ പ്രശ്‌നം ചോദ്യം ചെയ്യാനെത്തിയ എസ്എഫ്ഐ പ്രവർത്തകർ പെരുമ്പാവൂർ ബസ് സ്റ്റാന്‍റിലെത്തി ബസുകൾ തടയുകയും ബസ് ജീവനക്കാരെ മർദിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറയുന്നു.


ഇതിനിടെ സിഐടിയു യൂണിയൻ തൊഴിലാളികളും ബസ് ജീവനക്കാർക്ക് നേരെ തിരിഞ്ഞതോടെ ബസ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് വരികയും മിന്നൽ പണിമുടക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു.

തുടർന്ന് പോലീസും ജനപ്രതിനിധികളും ഇടപെട്ട് സമരം അവസാനിപ്പിച്ചു. സ്‌കൂൾ, ഓഫീസ് സമയത്ത് മുന്നറിയിപ്പില്ലാതെയുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ പറഞ്ഞു.