വരാപ്പുഴയില്‍ ഗുണ്ടാത്തലവന്‍റെ വീട്ടിൽ "ആവേശം' മോഡല്‍ പിറന്നാളാഘോഷം
Monday, July 15, 2024 4:09 AM IST
വരാപ്പുഴ: ഗുണ്ടാതലവന്‍റെ വീട്ടില്‍ പിറന്നാളോഘോഷത്തില്‍ പങ്കെടുക്കാനെത്തിയ എട്ടു ഗുണ്ടകളെ വരാപ്പുഴ പോലിസ് കസ്റ്റഡിയിലെടുത്തു.പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാ തലവന്‍ ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (രാധു) ഇപ്പോള്‍ താമസിക്കുന്ന വരാപ്പുഴ മുട്ടിനകത്തെ വാടക വീട്ടില്‍ ഇന്നലെ പകലായിരുന്നു മകന്‍റെ പിറന്നാള്‍ ആഘോഷം നടന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളില്‍ നിന്നുള്ള എട്ടുഗുണ്ടകളാണ് പിടിയിലായത്.

തൃശൂര്‍ ചാവക്കാട് ചെറുതോട്ടപ്പുറത്ത് വീട്ടില്‍ അനസ്(25), ആലുവ തായ്ക്കാട്ടുകര കളത്തിപ്പറമ്പില്‍ അര്‍ഷാദ്(23), ആലപ്പുഴ ഹരിപ്പാട് മുട്ടം സേദേശികളായ എസ്പി ഹൗസില്‍ സൂരജ്(26), വിളയില്‍ തെക്കേതില്‍ യദുകൃഷ്ണന്‍(27), വടുതല വെള്ളിന വീട്ടില്‍ ഷെറിന്‍ സേവ്യര്‍ (47), കൂനംതൈ തോട്ടുപുറത്ത് വീട്ടില്‍ സുധാകരന്‍ (42), പാലക്കാട് ആലത്തൂര്‍ കൊക്കരക്കാട്ടില്‍ മുഹമ്മദ് ഷംനാസ് (28), ഏലൂര്‍ കുടിയിരിക്കല്‍ വീട്ടില്‍ വസന്തകുമാര്‍ (22)എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


ഓഡിറ്റോറിയത്തില്‍ പിറന്നാള്‍ പാര്‍ട്ടി നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായുള്ള ക്ഷണക്കത്തും അടിച്ചു. വിവരം സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അനുമതി നിഷേധിച്ചു. പിന്നീടാണ് ആഘോഷം വാടക വീട്ടിലേക്ക് മാറ്റിയത്.
സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നുള്ള വിവരം റൂറല്‍ എസ്പി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ചിരുന്നു.

ഇതേത്തുടർന്ന് പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്‍റിന്‍റെ നേതൃത്വത്തില്‍ മഫ്തിയില്‍ പോലീസിനെ വിന്യസിച്ചിരുന്നു. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കൊലക്കേസ് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളായവരാണ് പോലീസിന്‍റെ പിടിയിലായത്.