കടല്‍ഭിത്തി നിര്‍മാണം : "സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടില്ല'
Monday, July 15, 2024 4:09 AM IST
കൊച്ചി: കടല്‍ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഒരു പദ്ധതികളും സമര്‍പ്പിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡീ. സതീശന്‍. ഇക്കാര്യം ഹൈബി ഈഡന്‍ എംപിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എതെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ അത് നേടിയെടുക്കാന്‍ എംപിമാര്‍ സമ്മർദം ചെലുത്തിയേനെയെന്നും കണ്ണമാലിയില്‍ കടല്‍ക്ഷോഭം ഉണ്ടായ പ്രദേശം സന്ദർശിച്ച ശേഷം സതീശന്‍ പറഞ്ഞു.

ദുരിതപൂര്‍ണമായ ജീവിതമാണ് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്നത്. 12.5 കിലോമീറ്റര്‍ കടല്‍ഭിത്തി കെട്ടാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഏഴ് കിലോമീറ്ററില്‍ അവസാനിച്ചു. കടല്‍ ഭിത്തി കെട്ടാത്ത സ്ഥലത്തെ ആഘാതം ഇരട്ടിയായി. പലരുടെയും വീടിരുന്ന സ്ഥലത്ത് ഒന്നും ഇല്ലാത്ത അവസ്ഥയാണ്. വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ പകുതി ഇടിഞ്ഞ് വീഴാറായി വീടുകളിലാണ് പലരും താമസിക്കുന്നത്.

ഇത്തരമൊരു ദയനീയ സ്ഥിതി കേരളത്തിലായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. എടവനക്കാട് കടപ്പുറത്തെ സ്ഥിതിയും ഇതു തന്നെയാണ്. കടല്‍ഭിത്തി വരുന്നതോടെ ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ട് അവിടെയും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല.


മൂന്നു കിലോമീറ്ററെങ്കിലും കടല്‍ ഭിത്തി നിർമിച്ചിരുന്നെങ്കില്‍ കണ്ണമാലിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമായിരുന്നു. രാഷ്ട്രീയം കലര്‍ത്താതെ തീരദേശത്തുള്ളവരുടെ കണ്ണുനീരിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തുമെന്ന് സതീശന്‍ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി. അടിയന്തര പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രദേശവാസികള്‍ക്കൊപ്പം കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ച് അദ്ദേഹം കടല്‍ക്ഷോഭ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന സമര പന്തലിലെത്തി പിന്തുണയും പ്രഖ്യാപിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ എന്‍. വേണുഗോപാല്‍, ഐ.കെ. രാജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.