തോൽവി ഉറപ്പായ കോണ്‍ഗ്രസ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു: എം.വി. ഗോവിന്ദൻ
Wednesday, April 10, 2024 4:27 AM IST
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ കോണ്‍ഗ്രസ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഇടുക്കി പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐയുടെ പിന്തുണ വേണ്ട, എന്നാൽ എല്ലാവരുടേയും വോട്ട് വേണമെന്ന് പറയുന്നത് ചിലരുടെ അന്തർധാരയാണ്. മനുഷ്യരുടെ നെഞ്ചത്ത് തോക്കിൻ കുഴലേന്തി രാജ്യം ഭരിക്കാനാണ് ആർഎസ്എസിന്‍റേയും ബിജെപിയുടേയും ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയെ ലളിതവൽക്കരിക്കുകയാണ്.

ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർത്തുന്നത് ഇടതുപക്ഷമാണ്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ ചെലവിൽ പ്രവർത്തിയ്ക്കണം. കോടികൾ കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഉളുപ്പില്ലാത്ത സ്ഥിതിയാണ്.


കുത്തക മുതലാളിമാരുടെ പണമുപയോഗിച്ച് പ്രവർത്തിയ്ക്കുന്ന ബിജെപിയും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ഹിന്ദു രാഷ്ട്ര നിർമാണത്തിന് വേണ്ടിയുള്ള പുതിയ കൈവഴി തേടുന്നതിന്‍റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് ഇവർ ലക്ഷ്യമിടുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി എൽദോ എബ്രഹാം അധ്യക്ഷത വഹിച്ചു. ഷാജി മുഹമ്മദ്, സിപിഐ സംസ്ഥാന എക്സികുട്ടീവംഗം കെ.കെ. അഷറഫ്, സിപിഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. സതീഷ്, ബാബു പോൾ, എൽഡിഎഫ് നേതാക്കളായ ജോണി നെല്ലൂർ, പി.ആർ. മുരളീധരൻ, എൻ. അരുണ്‍,

കെ.പി. രാമചന്ദ്രൻ, ജോളി പൊട്ടയ്ക്കൽ, വി.ആർ. ശാലിനി, ഷൈൻ ജേക്കബ്, വിൽസണ്‍ നെടുങ്കല്ലേൽ, ഇമ്മാനുവൽ പാലക്കുഴി, ശശി കുഞ്ഞൻ, മനോജ് ഗോപി, അലി മേപ്പാട്ട്, റെജി സ്ക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.