ശശിപ്പാറയിലും അളകാപുരിയിലും അടിസ്ഥാന സൗകര്യ വികസനത്തിന് മുൻതൂക്കമെന്ന്
Saturday, July 27, 2024 1:32 AM IST
കാഞ്ഞിരക്കൊല്ലി: ശശിപ്പാറയിലും അളകാപുരിയിലും അടിസ്ഥാന സൗകര്യവികസനത്തിന് മുൻതൂക്കം നല്കുമെന്ന് സജീവ് ജോസഫ് എംഎൽഎയും ഡിഎഫ്ഒ ഇൻ ചാർജ് ജോസ് മാത്യുവും വ്യക്തമാക്കി. ഇരിക്കൂറിന്‍റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം കാഞ്ഞിരക്കൊല്ലി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലബാറിലെ ടൂറിസം കുതിപ്പില്‍ ഏറ്റവുമധികം സാധ്യതയുള്ള ഒരു നിയോജകമണ്ഡലമാണ് ഇരിക്കൂര്‍. സമുദ്രനിരപ്പില്‍നിന്നും ഏതാണ്ട്‌ 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത പ്രദേശങ്ങള്‍ കേരളത്തിലെ പ്രകൃതിരമണീയമായ ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷനുകളാണ്. പരിമിതമായ സാകര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയെല്ലാമുള്ളത്‌. പ്രത്യേകിച്ച്‌ യാത്രാസൗകര്യം. ടൂറിസത്തിനാവശ്യമായ പശ്ചാതലസൗകര്യവും മറ്റ്‌ വികസന പ്രവര്‍ത്തനങ്ങളും ഉണ്ടാകണമെന്ന് എംഎല്‍എ പറഞ്ഞു.


നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയ റോഡ് വികസനത്തിന് പ്രാധാന്യം നൽകും. വ്യൂ പോയിന്‍റ്, ലൈറ്റ്, ഇരിപ്പിടം, കഫ്റ്റീരിയ എന്നിവ വിപുലീകരിക്കും. കാഞ്ഞിരക്കൊല്ലിയും അളകാപുരി വെള്ളച്ചാട്ടവും സംഘം സന്ദർശിച്ചു.

സബ് കളക്ടർ സായി കൃഷ്‌ണ, ഡിടിപിസി സെക്രട്ടറി ജിജേഷ്കുമാർ, മുൻ പഞ്ചായത്ത് അംഗം ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. എന്നാൽ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് മെംബറും വിട്ടുനിന്നു.