കാർഷിക ഗവേഷണ കേന്ദ്രത്തിൽ കരിമീൻ വിത്തുത്പാദന യൂണിറ്റ് തുടങ്ങി
Saturday, July 27, 2024 1:32 AM IST
പിലിക്കോട്: പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ കരിമീൻ വിത്തുത്പാദന യൂണിറ്റ് തുടങ്ങി. ജില്ലയിൽ കരിമീൻ കുഞ്ഞുങ്ങളുടെ വിതരണ കേന്ദ്രമില്ലാത്തതിനാൽ കോഴിക്കോടും എറണാകുളത്തുമെത്തിയാണ് മത്സ്യകുഞ്ഞുങ്ങളെ ഇപ്പോൾ കർഷകർ ശേഖരിക്കുന്നത്.

മറ്റു ജില്ലകളിൽ നിന്ന് വിത്തുകളെത്തിക്കുന്ന പതിവ് രീതി മാറ്റിയെടുക്കാമെന്നു കൂടി ലക്ഷ്യമിട്ടാണ് പിലിക്കോട് കാർഷികഗവേഷണ കേന്ദ്രത്തിൽ വിത്തുത്പാദന യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.

പുതുതായി നിർമിച്ച 20 വീതം സെന്‍റ് വരുന്ന രണ്ടു പടുതാകുളങ്ങളിലാണ് ഫിഷറീസ് വകുപ്പിന്‍റെ ശുദ്ധജല ജനകീയ മൽസ്യകൃഷി പദ്ധതിയിൽ കരിമീൻ വിത്തുത്പാദന യൂണിറ്റ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 കിലോ മത്സ്യമാണ് നിക്ഷേപിച്ചത്.


വരുന്ന ആറു മുതൽ എട്ടു മാസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ പുറത്തിറക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പടുതാകുളം, സുരക്ഷാവല, മത്സ്യത്തീറ്റ ഉൾപ്പെടെ പദ്ധതിക്ക് മൂന്നുലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്.

ഫിഷറീസ് വകുപ്പ് 40 ശതമാനം സബ്സിഡി നൽകുന്നുണ്ട്. കാർഷിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം പി.അജിത അധ്യക്ഷതവഹിച്ചു. അസോസിയേറ്റ് പ്രഫസർ പി.കെ.രതീഷ്, ജനകീയ മത്സ്യകൃഷി അക്വാകൾച്ചർ പ്രമോട്ടർ പി.പി.ശോഭ, ഫാം സൂപ്രണ്ട് കെ.സി.ജയ്മോൻ, ഫാം ഓഫീസർ പി.പൂജ എന്നിവർ പ്രസംഗിച്ചു.