മലയോരം ഇരുട്ടിൽ തന്നെ; ഗതാഗതം താറുമാറായി
Saturday, July 27, 2024 1:32 AM IST
ഇരിട്ടി: മലയോരത്തെ ദുരിത പെയ്ത്തിന് ശമനമില്ല. മാക്കൂട്ടത്ത് മരം വീണ് ഇരിട്ടി-വീരാജ്‌പേട്ട അന്തർ സംസ്ഥാന പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മലയോരത്തെ ഗ്രാമീണ മേഖലയിൽ വൈദ്യുതി ബന്ധങ്ങൾ ഭാഗികമായി മാത്രമാണ് പുനസ്ഥാപിക്കാനായത്. 500 ഓളം ഇടങ്ങിൽ വൈദ്യുതി ലൈനിനു മുകളിൽ മരം വീണു. ഇരിട്ടി വികാസ് നഗരിൽ മരം വീണ് തൊഴുത്ത് തകരുകയും കറവ പശുവിന് പരിക്കേൽക്കുകയും ചെയ്തു.

ഇരിട്ടി നഗരസഭ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തിൽ തൊഴുത്തിനു മുകളിൽ വീണ മരം മുറിച്ചുനീക്കി. കെഎസ്ഇബി ഇരിട്ടി ഡിവിഷന് കീഴിൽ 70 എച്ച്ടി തൂണുകളും 300 എൽടി തൂണുകളും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തി. 600 ഓളം ഇടങ്ങളിൽ ലൈൻ മുറിഞ്ഞു വീണു. ഇരിട്ടി, മട്ടന്നൂർ, കേളകം, പേരാവൂർ, ഇരിക്കൂർ സെക്ഷനുകളിലായി മൂന്നിൽ രണ്ട് ഭാഗങ്ങിൽ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കനായുള്ളു.


കേളകം: കെഎസ്ഇബിക് കേളകം സെക്ഷനിൽ മാത്രം 50 ലക്ഷം രൂപയുടെ ന‌ഷ്മാണ് ഉണ്ടായത്. 60 കർഷകരുടെ കാർഷിക വിളകൾ നശിച്ചു. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ഏഴുവീതവും കണിച്ചാറിൽ 10 വീടുകൾക്കും മരം വീണ് കേടുപാടുകൾ സംഭവിച്ചു. കേളകത്ത് 16 കർഷകരുടെ അഞ്ചുലക്ഷം രൂപയുടെ കൃഷി നശിച്ചു. കൊട്ടിയൂരിൽ 40 കർഷകർക്ക് 25 ലക്ഷത്തിന്‍റേയും കാണിച്ചാർ പഞ്ചായത്തിൽ10 ലക്ഷം രൂപയുടെയും കൃഷി നാശം ഉണ്ടായി.