മരം മുറി; തടസംനിന്ന കെഎസ്ഇബി ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവച്ചു
Friday, July 26, 2024 1:40 AM IST
ഇരിട്ടി: റോഡരികിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ സ്ഥലത്തെത്തിയ കരാറുകാരനും തൊഴിലാളികളും വൈദ്യുത വകുപ്പ് ജീവനക്കാരുടെ നിഷേധാത്മക നിലപാടിനെത്തുർന്ന് തിരിച്ചുപോയി. സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാർ ലൈൻ ഓഫാക്കിയത്തരാമെന്ന് പറഞ്ഞതല്ലാതെ ലൈൻ അഴിച്ചു മാറ്റിക്കൊടുക്കാതിരുന്നതാണ് പ്രശ്നത്തിനിടയാക്കിയത്.

ലൈൻ അഴിച്ചു മാറ്റാതെ മുറിച്ചുമാറ്റേണ്ട രണ്ട് കൂറ്റൻ മരങ്ങൾ മുറിക്കാനാവില്ലെന്ന് കരാറുകാരനും പറഞ്ഞു.


വാർഡ് കൗൺസിലർ ഇടപെട്ടിട്ടും കെഎസ്ഇബി ജീവനക്കാർ വഴങ്ങിയില്ല. ഇവർക്കുനേരെ തട്ടിക്കയറിയ ജീവനക്കാരെ നാട്ടുകാർ ഏറെ നേരം തടഞ്ഞുവച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സണ്ണിജോസഫ് എംഎൽഎ ഇടപെട്ടെങ്കിലും ഏറെ നേരം വൈകിയതോടെ കരാറുകാരൻ ഇന്നലെ തിരിച്ചുപോവുകയായിരുന്നു. പുന്നാട് - കാക്കയങ്ങാട് റോഡിൽ മീത്തലെ പുന്നാടാണ് രണ്ട് കൂറ്റൻ മരങ്ങൾ ഏതു നേരവും മറിഞ്ഞു വീഴാവുന്ന അവസ്ഥയിലുള്ളത്.