ആശങ്കയകറ്റണമെന്ന് നാട്ടുകാർ; വിയോജിപ്പുമായി എഐടിയുസി
Friday, July 26, 2024 1:40 AM IST
ആലക്കോട്: നാടുകാണിയിലെ പ്രഖ്യാപിത സഫാരി പാർക്കിനേയും മൃഗശാലയേയും കുറിച്ച് നാട്ടുകാരിൽ സമ്മിശ്ര പ്രതികരണം. വലിയ വിഭാഗം ജനങ്ങളിൽ ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് ദോഷം ചെയ്യുന്ന പദ്ധതികൾ നടപ്പാക്കുമ്പോൾ പലവട്ടം ആലോചിക്കണമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് എല്ലാവിഭാഗം ജനങ്ങളുമായി ആലോചിക്കണം. പദ്ധതി യാഥാർഥ്യ മാകുന്പോൾ ഏഷ്യയിലെതന്നെ ഏറ്റവും വലിയ കറപ്പത്തോട്ടം വിസ്മൃതിയിലാകുമെന്ന് പറയുന്നു. കൂടാതെ നാടുകാണിക്ക് ചുറ്റപ്പെട്ടുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളായ പന്നിയൂർ, കാരക്കൊടി, കാലിക്കടവ്, കൂവേരി, മുച്ചിലോട്, ചപ്പാരപ്പടവ്, പടപ്പേങ്ങാട്, ബാലേശുഗിരി തുടങ്ങിയ പ്രദേശങ്ങളിലെ കാലാവസ്ഥയും നീരൊഴുക്കും ഈ ഉയർന്ന പ്രദേശത്തെ ആശ്രയിച്ചാണിരിക്കുന്നത്.

നാടുകാണിയിലെ കറപ്പത്തോട്ടക്കൃഷി ഉൾപ്പെടെയുള്ള സസ്യലതാദികൾ മേൽപ്പറഞ്ഞ പ്രദേശത്തെ ജലസ്രോതസുകളെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ഇതിന് കോട്ടം തട്ടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തീർത്തും ഒഴിവാക്കേണ്ടതാണ്. മയിലുകൾ മാത്രം കഴിയാനുള്ള ആവാസ വ്യവസ്ഥ മാത്രമാണ് ഇവിടെ ഉള്ളതെന്നാണ് തദ്ദേശവാസികൾ പറയുന്നത്.


മറ്റേതെങ്കിലും മൃഗങ്ങൾക്ക് ജീവിക്കാനുതകുന്ന അനുകൂല സാഹചര്യം ഇവിടെയില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. സ്വാഭാവിക ജലസ്രോതസില്ലാത്ത മൃഗശാല നിലനില്ക്കില്ലെന്നാണ് ഇവർ പറയുന്നത്.

സമീപത്തെ കിൻഫ്രയിലേക്ക് വെള്ളമെത്തിക്കുന്നത് ചപ്പാരപ്പടവിലെ ഉറൂട്ടേരിയിൽ നിന്നാണ്. ജലലഭ്യത കുറവായതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചാസമയത്ത് അവിടെ നിന്ന് ജലമൂറ്റുന്നതിനെതിരേ പ്രതിഷേധവും ശക്തമാണ്. പദ്ധതിയെക്കുറിച്ച് ആശയം വന്നപ്പോൾ തന്നെ ഏറ്റവും ശക്തമായി എതിർപ്പുമായി വന്നത് ഭരണകക്ഷിയിലെ സിപിഐ ആണ്. തങ്ങളോട് ഇതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നാണ് സിപിഐ പഞ്ചായത്ത് കമ്മിറ്റി പറയുന്നത്.

തുടക്കം മുതൽ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും ശക്തമായ എതിർപ്പിലാണ്. പ്ലാന്‍റേഷൻ കോർപറേഷനിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും എഐടിയുസി പ്രവർത്തകരാണ്.
ഇവരുടെ തൊഴിൽ നഷ്ടമാകും എന്ന ഭീതിയും പ്രതിഷേധത്തിന് കാരണമാണ്.