തെരുവുനായ: ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കും
Thursday, July 25, 2024 1:17 AM IST
സ്വന്തം ലേഖിക

കണ്ണൂര്‍: ജില്ലയില്‍ ഗ്രാമ-നഗര ഭേദമില്ലാതെ തെരുവുനായ ശല്യം രൂക്ഷമായതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. ഭരണസമിതി യോഗത്തിലാണ് തീരുമാനമായത്. അടുത്തയാഴ്ച ഹൈക്കോ‌ടതിയിൽ കേസ് ഫയൽ ചെയ്യും.

തെരുവുനായകളെ ദയാവധം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജില്ലയിൽ രാപകല്‍ വ്യത്യാസമില്ലാതെയാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് മാത്രമല്ല വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും ഭീഷണിയായിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് കുറുകെ കൂട്ടത്തോടെയാണ് നായ്ക്കള്‍ വട്ടം ചാടുന്നത്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു.

കണ്ണൂര്‍ നഗരത്തില്‍ പഴയ ബസ്‌സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം കോര്‍ണര്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, മോലെ ചൊവ്വ ഭാഗങ്ങള്‍, കാല്‍ടെക്‌സ് തുടങ്ങി ജില്ലയിലെ പ്രധാന ടൗണുകളിലും ഇടറോഡുകളിലും നായ്ശല്യം രൂക്ഷമാണ്.

ഇരിക്കൂര്‍-കല്ല്യാട് ഭാഗങ്ങളില്‍ വീട്ടിലെ കന്നുകാലികളെയും മറ്റ് വളര്‍ത്ത് മൃഗങ്ങളെയും നായകള്‍ കടിക്കുന്നത് പതിവാണ്. ജില്ലയിലെമ്പാടും ഇത്തരം പരാതികള്‍ വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം കോട്ടൂരിൽ വിദ്യാർഥിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ 124 പേർക്ക് തെരുവുനായയുടെ അക്രമണത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്.

തദ്ദേശസ്ഥാപനങ്ങള്‍ എബിസി പദ്ധതിയോട് വരെ മുഖം തിരക്കുന്ന മട്ടാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരും പറയുന്നു.

പട്ടിപിടിത്തത്തിന് ആളില്ല

തെരുവുനായ ശല്യം അനുദിനം വര്‍ധിക്കുമ്പോഴും നായപിടിത്തതിന് ആളെ കിട്ടാനില്ല. തെരുവുനായ്കളെ വന്ധീകരണത്തിനായി പിടികൂടാനായി തദ്ദേശീയരെ ലഭിക്കാതായപ്പോള്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതരസംസ്ഥാനക്കാരെയാണ് എത്തിച്ചത്. എന്നാല്‍, നിലവില്‍ ഇവരെയും കിട്ടാനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഇന്‍റർവ്യൂ നടത്തി രണ്ട് പേരെ എടുത്തിരുന്നു. പട്ടിപിടിത്തതിന് 2500 രൂപയോളം ചിലവ് വരുന്നത് കൊണ്ട് തന്നെ തദ്ദേശ സ്ഥാപനങ്ങൾ ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ്.


ഭക്ഷണമാണ് പ്രശ്‌നം

വഴിയോരങ്ങളില്‍ നിക്ഷേപിക്കുന്ന ഭക്ഷണാവശിഷ്ടം കഴിക്കാനാണ് തെരുവ് നായകള്‍ കൂട്ടമായി എത്തുന്നത്. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും ഇപ്പോഴും ഭക്ഷണ മാലിന്യം റോഡരികിലും കനാല്‍ പരിസരങ്ങളിലും മറ്റും യഥേഷ്ടം നിക്ഷേപിക്കാറുണ്ട്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താറുണ്ടെങ്കിലും ഒരിക്കല്‍ പിഴ ഈടാക്കിയ സ്ഥാപനം തുടര്‍ന്നും മാലിന്യം റോഡില്‍ തള്ളിയതായി കണ്ടെത്തുന്നുണ്ട്.

മാഹിയിൽ നാലുപേർക്കു
തെരുവുനായ്ക്കളുടെ കടിയേറ്റു

മാഹി: മാഹിയിൽ നാലുപേർക്കു തെരുവ് നായ്ക്കളുടെ കടിയേറ്റു. സബ്ജയിലിനു സമീപത്തുനിന്ന് രണ്ടുപേർക്കും, മറ്റു രണ്ടുപേർക്ക് സെമിത്തേരി റോഡിൽ നിന്നുമാണ് നായയുടെ കടിയേറ്റത്. സെമിത്തേരി റോഡിലുള്ള ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ ന്യൂമാഹി പെരുമുണ്ടേരിയിലെ പുരുഷോത്തമൻ (68), തൊട്ടടുത്ത ടയർ കടയിലെ മനേക്കര സ്വദേശി അനിൽ കുമാർ (56) മാഹി കുന്നുമ്മലിലെ ശ്രീരഞ്ജു(36), മാഹി ആന വാതുക്കലെ പ്രേമകുമാരി (57) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.