മാവോയിസ്റ്റ് മനോജിനെ തെളിവെടുപ്പിന് എത്തിച്ചു
Thursday, July 25, 2024 1:16 AM IST
കേളകം: കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് തൃശൂർ സ്വദേശി മനോജിനെ കൊട്ടിയൂരിലെ പന്നിയാംമലയിലും പേരാവൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊട്ടിയൂർ പന്നിയാംമലയിലെ മുണ്ടയ്ക്കൽ അർജുനന്‍റെ വീട്ടിൽ ഒരു വർഷം മുമ്പ് മനോജ് സന്ദർശനം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നലെ രാവിലെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൂടാതെ അറസ്റ്റിലാകുന്നതിനുമുന്പ് വസ്ത്രങ്ങൾ വാങ്ങിയ പേരാവൂരിലെ വസ്ത്രാലയത്തിലെത്തിച്ചും തെളിവെടുപ്പ് നടത്തി. തീവ്രവാദവിരുദ്ധ സേന (എടിഎസ്), പോലീസ് എന്നിവരുടെ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വയനാട്ടിൽനിന്ന് കൊട്ടിയൂരിലെത്തിയ ഇയാൾ കൊട്ടിയൂർ അന്പായത്തോട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ തലശേരിയിലേക്കും അവിടെനിന്ന് എറണാകുളത്തേക്കു പോയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.


കണ്ണൂർ, വയനാട് ജില്ലകളിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് കബനീദളത്തിലെ സംഘാംഗമാണ് മനോജ്. ഇയാൾക്കെതിരെ 14 യുഎപിഎ കേസുകളുണ്ടെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. വയനാട് പോലീസ് പുറത്തിറക്കിയ വാണ്ടഡ് നോട്ടീസിലുൾപ്പെട്ട മനോജ് മെക്കാനിക്കൽ എൻജിനിയറിംഗ് പ‍ഠനത്തിനായി ചേർന്ന ശേഷം പഠനം ഉപേക്ഷിച്ച് മാവോയിസ്റ്റ് സംഘത്തിൽ ചേരുകയായിരുന്നു. ഇയാൾ അടങ്ങുന്ന 20 അംഗസംഘത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.