പെരുന്പടവ് ഗവ. യുനാനി ആശുപത്രിയിൽ മരുന്ന് ക്ഷാമം
Thursday, July 25, 2024 1:16 AM IST
പെരുമ്പടവ്: പെരുമ്പടവ് ഗവ. യൂനാനി ആശുപത്രിയിൽ മരുന്നില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ചപ്പാരപ്പടവ്, എരമം കുറ്റൂർ, കടന്നപ്പള്ളി പാണപ്പുഴ, ആലക്കോട് പഞ്ചായത്തുകളിൽ നിന്ന് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. എന്നാൽ കുറച്ചുനാളായി മരുന്ന് ക്ഷാമം നേരിടുകയാണ്. ആശുപത്രിയിലില്ലാത്ത മരുന്നിന് പുറത്തേക്ക് കുറിച്ചു കൊടുക്കുന്നുണ്ടെങ്കിലും മരുന്നിനായി 30 കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ട ഗതികേടിലാണ് രോഗികൾ. തളിപ്പറമ്പ് താലൂക്കിലെ ഏക സർക്കാർ യൂനാനി ആശുപത്രിയാണിത്. ആശുപത്രികളിലേക്കുള്ള മരുന്ന് ഔഷധിയിൽ നിന്നു മാത്രമേ വാങ്ങാവൂ എന്ന സർക്കാർ നിർദേശമാണ് മരുന്ന് ക്ഷാമത്തിലേക്ക് ന‍യിച്ചതെന്നും ആരോപണമുണ്ട്.


മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പഞ്ചായത്ത് ഓരോ വർഷവും മരുന്നിനായി ഏഴു ലക്ഷം രൂപയാണ് നീക്കി വെക്കുന്നത്. മുൻ കാലങ്ങളിൽ ഈ തുകയക്ക് നൂറിലേറെ മരുന്നുകൾ ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നാൽപതിൽ താഴെ മരുന്നുകൾ മാത്രം വാങ്ങാനേ കഴിയുന്നുള്ളൂ.ഔഷധിയിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ 70 ശതമാനം കുറവിൽ മറ്റ് കന്പനികളിൽ നിന്ന് ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാണെന്നിരിക്കെ സർക്കാർ നിർദേശം പുനഃപരിശോധിക്കണമെന്നും ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.