റെയില്‍വേയില്‍ ജോലി : സഹോദരങ്ങളില്‍നിന്ന് അരക്കോടി തട്ടി
Wednesday, July 24, 2024 1:43 AM IST
പയ്യന്നൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വഞ്ചിച്ചെന്ന സഹോദരന്മാരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പിലിക്കോട് സ്വദേശികളായ ശരത് കുമാര്‍, സഹോദരന്‍ ശ്യാംകുമാർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ചെന്നൈ റെയില്‍വേയില്‍ മികച്ച ശന്പളത്തിലുള്ള ജോലി ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി ശരത്കുമാറില്‍നിന്നും പണമായും അക്കൗണ്ട് മുഖേനയും 35,20,000 രൂപയാണ് പ്രതികള്‍ കൈപ്പറ്റിയത്. കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ശരത്കുമാറിന്‍റെ സഹോദരന്‍ ശ്യാംകുമാറിന്‍റെ പരാതിയില്‍ ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെ പോലീസ് മറ്റൊരു കേസുമെടുത്തു. കഴിഞ്ഞ നവംബര്‍ 27 മുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി 18,50,000 രൂപവാങ്ങി വഞ്ചിച്ചതായുള്ള സമാനമായ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരായ സഹോദരങ്ങളില്‍നിന്ന് 53,70,000 രൂപയാണ് സംഘം തട്ടിയെടുത്തത്.

റെയില്‍വേയുടെ പരീക്ഷയിൽ പങ്കെടുത്തവരുടെ ലിസ്റ്റ് ചോര്‍ത്തിയുള്ള തട്ടിപ്പില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ നിരവധി പേര്‍ ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍നിന്ന് കോടികള്‍ സംഘം കൈക്കലാക്കിയെന്നും വരും ദിവസങ്ങളില്‍ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നുമാണ് പോലീസ് പറയുന്നത്.


കോവിഡ് മറയാക്കി തട്ടിപ്പ്

പയ്യന്നൂര്‍: റെയില്‍വേയില്‍ തൊഴിലവസരം കാത്തുകഴിയുന്നവരില്‍നിന്ന് കോടികൾ തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകം. വിവിധ തസ്തികളിലേക്കുള്ള ജോലിക്കായി അപേക്ഷ നല്‍കി കാത്തിരുന്നവര്‍ക്കായി റെയില്‍വേ പരീക്ഷ നടത്തിയിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്‍റര്‍വ്യൂ നടത്താനായിരുന്നില്ല. ഇതിന്‍റെ മറവിലാണ് ഉദ്യോഗാര്‍ഥികളെ വലവീശി തട്ടിപ്പ് സംഘം രംഗത്തെത്തിയത്. പരീക്ഷയിൽ പങ്കെടുത്തവരുടെ ലിസ്റ്റ് കൈക്കലാക്കിയാണ് ചൊക്ലി സ്വദേശിയുടെ നേതൃത്വത്തില്‍ സംഘമെത്തിയതെന്നാണ് വിവരം.

അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത കണക്കാക്കിയുള്ള ജോലികളാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. അതിനാല്‍ ആര്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല. ഇന്‍റര്‍വ്യൂ നടക്കാത്തതിനാല്‍ ബദല്‍ സംവിധാനമെന്ന നിലയിലാണ് നടക്കാനിരിക്കുന്ന നിയമനങ്ങളേപ്പറ്റി ഇവര്‍ സംസാരിച്ചത്. ഇതില്‍ വിശ്വസിച്ചാണ് ഉദ്യോഗാര്‍ഥികള്‍ നിയമന പദവിക്കനുസരിച്ചുള്ള പണം നല്‍കാന്‍ തയാറായത്.